Sep 15, 2026

വിപ്ലവത്തിന്റെ അഗ്നിജ്വാല: ഗദ്ദാർ പാർട്ടി (Ghadar Party) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ

ഇന്ത്യൻ ചിരിത്രത്തിൽ, പ്രത്യേകിച്ചും സ്വാതന്ത്ര്യസമരങ്ങളുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളിൽ വളരെ താത്പര്യം ഉള്ള വ്യക്തിയായിട്ടും, ഞാൻ വളരെ കുറച്ച്മാത്രം ശ്രദ്ധിച്ചിട്ടുള്ള ഒരു പേരാണ് ഗദ്ദർ പാർട്ടി. എന്നാൽ, ആ പ്രസ്ഥാനം നമ്മുടെ സ്വാതന്ത്ര്യസമരമുന്നേറ്റത്തിൻ്റെ അവഗണിക്കാനാവാത്ത ഒര് ഏട് തന്നെയായിരുന്നു എന്ന് മനസിലാകുന്നത്, അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂതൽ വായിച്ചപ്പോഴാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വീരോചിതവും അക്രമാസക്തവുമായ അധ്യായങ്ങളിലൊന്നാണ് ഗദ്ദാർ പ്രസ്ഥാനം. ഭാരതത്തിന്റെ മണ്ണിൽ മാത്രമല്ല, അതിർത്തികൾ കടന്ന് വിദേശരാജ്യങ്ങളിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം സംഘടിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച വിപ്ലവകാരികളുടെ കൂട്ടായ്മയായിരുന്നു ഇത്. 'ഗദ്ദാർ' (Ghadar / Gadar) എന്ന ഉർദു വാക്കിന്റെ അർത്ഥം "കലാപം" അല്ലെങ്കിൽ "വിപ്ലവം" എന്നാണ്. 1857-ലെ സിപായി ലഹളയ്ക്ക് ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഉയർന്ന ഏറ്റവും സംഘടിതമായ സായുധ വിപ്ലവശ്രമമായിരുന്നു ഇത്.

1. ഗദ്ദാർ പാർട്ടിയുടെ ഉത്ഭവം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (പ്രത്യേകിച്ച് 1900-കളിൽ) പഞ്ചാബിൽ നിന്നുള്ള ധാരാളം കർഷകരും മുൻ സൈനികരും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി അമേരിക്കയിലേക്കും (US) കാനഡയിലേക്കും കുടിയേറിപ്പാർത്തു. എന്നാൽ അവിടെ അവർക്ക് കടുത്ത വംശീയ അധിക്ഷേപങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നു. തങ്ങൾക്ക് സ്വന്തമായി ഒരു സ്വതന്ത്ര രാജ്യമില്ലാത്തതുകൊണ്ടാണ് വിദേശമണ്ണിൽ തങ്ങൾ അടിമകളെപ്പോലെ അവഗണിക്കപ്പെടുന്നത് എന്ന തിരിച്ചറിവ് അവരിൽ രാജ്യസ്നേഹത്തിന്റെ തീപ്പൊരിയായി മാറി.



  • രൂപീകരണം: 1913-ൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഓക്‌ലൻഡിൽ വെച്ച് വിദേശത്തുള്ള ഇന്ത്യക്കാർ ഒരുമിച്ചുകൂടുകയും "പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ" (Pacific Coast Hindustan Association) എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു. ഇതാണ് പിന്നീട് ഗദ്ദാർ പാർട്ടി എന്നറിയപ്പെട്ടത്.

  • ആസ്ഥാനം: സാൻ ഫ്രാൻസിസ്കോ കേന്ദ്രീകരിച്ചാണ് പാർട്ടി പ്രവർത്തിച്ചിരുന്നത്. പാർട്ടിയുടെ പ്രധാന കാര്യാലയം "യുഗാന്തർ ആശ്രമം" (Yugantar Ashram) എന്നറിയപ്പെട്ടു.

  • പത്രം: 1913 നവംബർ 1 മുതൽ പാർട്ടി 'ഗദ്ദാർ' എന്ന പേരിൽ ആഴ്ചപ്പതിപ്പ് (ഉർദു, ഗുർമുഖി, മറ്റ് ഇന്ത്യൻ ഭാഷകളിൽ) പുറത്തിറക്കാൻ തുടങ്ങി. ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണങ്ങളെ തുറന്നുകാട്ടാനും ജനങ്ങളിൽ വിപ്ലവവീര്യം വളർത്താനും ഈ പത്രം സഹായിച്ചു.

  • 'ഗദർ' പത്രത്തിന്റെ ആദ്യ പതിപ്പ് (Ghadar Newspaper - First Edition):

    • വിവരണം: 1913 നവംബർ 1-ന് സാൻ ഫ്രാൻസിസ്കോയിലെ യുഗാന്തർ ആശ്രമത്തിൽ നിന്ന് ഉറുദുവിൽ അച്ചടിച്ച പുറത്തിറങ്ങിയ 'ഗദർ' പത്രത്തിന്റെ ഒന്നാം താൾ.

    • സവിശേഷത: പത്രത്തിന്റെ തലക്കെട്ടിൽ "അംഗ്രേസി രാജ് കാ ദുഷ്മൻ" (Angrezi Raj Ka Dushman - ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു) എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരുന്നു.

    • രേഖ: കമ്മ്യൂണിസ്റ്റ് / ചരിത്ര ആർക്കൈവുകളിലും 'സൗത്ത് ഏഷ്യൻ അമേരിക്കൻ ഡിജിറ്റൽ ആർക്കൈവിലും' (SAADA) ഇതിന്റെ ഡിജിറ്റൽ കോപ്പികൾ ലഭ്യമാണ്.

2. പ്രധാന നേതാക്കൾ

വിദേശത്തും ഇന്ത്യയിലുമായി പ്രവർത്തിച്ച പ്രഗത്ഭരായ വിപ്ലവകാരികളായിരുന്നു ഗദ്ദാർ പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്നത്:

  • ലാ ലാ ഹർദയാൽ (Lala Hardayal): പ്രസ്ഥാനത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രവും ജനറൽ സെക്രട്ടറിയുമായിരുന്നു. പത്രപ്രവർത്തനത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളെ സംഘടിപ്പിച്ചു.

  • സോഹൻ സിംഗ് ഭക്ന (Sohan Singh Bhakna): ഗദ്ദാർ പാർട്ടിയുടെ സ്ഥാപക പ്രസിഡന്റ്.

  • താരാക് നാഥ് ദാസ് (Tarak Nath Das): നോർത്ത് അമേരിക്കയിലെ സംഘാടനത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവ്.

  • കർതാർ സിംഗ് സരഭ (Kartar Singh Sarabha): പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ വിപ്ലവകാരികളിൽ ഒരാൾ. 19-ാം വയസ്സിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ഇദ്ദേഹമായിരുന്നു ഭഗത് സിംഗിന്റെ പ്രധാന പ്രചോദനം.

  • ഇന്ത്യയിലെ പ്രധാന സംഘാടകർ:

    • രാസ് ബിഹാരി ബോസ് (Rash Behari Bose): ഇന്ത്യയ്ക്കകത്ത് ഗദ്ദാർ വിപ്ലവത്തിന് നേതൃത്വം നൽകിയ പ്രധാന വ്യക്തി.

    • സചീന്ദ്ര നാഥ് സന്യാൽ (Sachindra Nath Sanyal)

    • വിഷ്ണു ഗണേഷ് പിംഗ്ലെ (Vishnu Ganesh Pingle)

3. വിപ്ലവത്തിന്റെ ഘട്ടങ്ങളും പ്രധാന സംഭവങ്ങളും

സ്വാതന്ത്ര്യം നേടാൻ സായുധ വിപ്ലവം മാത്രമാണ് ഏക വഴിയെന്ന് ഗദ്ദാർ പാർട്ടി വിശ്വസിച്ചു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ ഇന്ത്യൻ ഭടന്മാരെ കലാപത്തിന് പ്രേരിപ്പിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന തന്ത്രം.

A. കോമഗത മരു സംഭവം (Komagata Maru Incident - 1914)

1914-ൽ 'കോമഗത മരു' എന്ന ജാപ്പനീസ് കപ്പലിൽ 376 ഏഷ്യൻ യാത്രക്കാർ (ഭൂരിഭാഗവും സിഖുകാർ) കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ടു. എന്നാൽ കനേഡിയൻ സർക്കാർ വിവേചനപരമായ നിയമങ്ങൾ ഉന്നയിച്ച് കപ്പൽ അടുപ്പിക്കാൻ അനുവദിച്ചില്ല. മാസങ്ങളോളം കടലിൽ കിടന്ന ശേഷം കപ്പൽ കൊൽക്കത്തയിലെ ബജ് ബജിൽ (Budge Budge) തിരിച്ചെത്തി. അവിടെ ബ്രിട്ടീഷ് പോലീസ് യാത്രക്കാർക്ക് നേരെ വെടിവെക്കുകയും 20-ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം ഗദ്ദാർ പ്രവർത്തകരെ രോഷാകുലരാക്കുകയും സായുധ പോരാട്ടത്തിന് ആക്കം കൂട്ടുകയും ചെയ്തു.

B. 'ബർലിൻ കമ്മിറ്റി'യും അന്താരാഷ്ട്ര ഗൂഢാലോചനയും (Hindu-German Conspiracy)

1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, ബ്രിട്ടന്റെ ശത്രുവായ ജർമ്മനിയുമായി ഗദ്ദാർ നേതാക്കൾ കൈകോർത്തു. ജർമ്മനിയിൽ "ബർലിൻ ഇന്ത്യൻ കമ്മിറ്റി" (Berlin Committee / Indian Revolutionary Society) രൂപീകരിച്ച്, ഇന്ത്യയിലേക്ക് ആയുധങ്ങളും ഫണ്ടും എത്തിക്കാൻ പദ്ധതിയിട്ടു.

C. ഗദ്ദാർ കലാപ ശ്രമം (Ghadar Mutiny / Ghadar Conspiracy - 1915)

ഒന്നാം ലോകമഹായുദ്ധം (1914) ആരംഭിച്ചതോടെ, ബ്രിട്ടന്റെ പ്രതിസന്ധി ഇന്ത്യയുടെ അവസരമായി ഗദ്ദാർ പാർട്ടി കണ്ടു.

  • ആയിരക്കണക്കിന് ഗദ്ദാർ പ്രവർത്തകർ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി.

  • 1915 ഫെബ്രുവരി 21-ന് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ ഇന്ത്യൻ ഭടന്മാരുമായി ചേർന്ന് ഒരേസമയം രാജ്യവ്യാപകമായി ആയുധമേന്തിയ കലാപം നടത്താൻ പദ്ധതിയിട്ടു (പിന്നീട് അത് ഫെബ്രുവരി 19-ലേക്ക് മാറ്റി).

  • ജർമ്മനിയിൽ നിന്ന് സാമ്പത്തികവും ആയുധപരവുമായ സഹായം ഉറപ്പാക്കാൻ ശ്രമിച്ചു (Berlin Committee / Hindu-German Conspiracy).

4. പ്രസ്ഥാനത്തിന്റെ തിരിച്ചടിയും അന്ത്യവും

വലിയ തയ്യാറെടുപ്പുകളോടെ മുന്നേറിയ ഗദ്ദാർ പ്രസ്ഥാനം പരാജയപ്പെടാനും നിന്നുപോകാനും പ്രധാന കാരണങ്ങൾ ഇവയാണ്:

  1. ഒറ്റുകാരും രഹസ്യസ്വഭാവത്തിന്റെ കുറവും (Infiltration & Lack of Secrecy): ഗദ്ദാർ പാർട്ടിയുടെ പ്രധാന ബലഹീനത രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിലെ വീഴ്ചയായിരുന്നു. പാർട്ടിക്കുള്ളിൽ കടന്നുകൂടിയ കൃപാൽ സിംഗ് എന്ന ബ്രിട്ടീഷ് ഒറ്റുകാരൻ വിപ്ലവ തീയതിയും പദ്ധതികളും ബ്രിട്ടീഷ് പോലീസിന് ചോർത്തി നൽകി.

  2. കടുത്ത അടിച്ചമർത്തലും 'ഡിഫൻസ് ഓഫ് ഇന്ത്യ ആക്റ്റും': വിവരം മുൻകൂട്ടി അറിഞ്ഞ ബ്രിട്ടീഷ് സർക്കാർ 1915-ൽ 'ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്' നടപ്പിലാക്കി വിപ്ലവകാരികളെ വേട്ടയാടി.

  3. ആയുധങ്ങൾ എത്താതിരുന്നത്: ജർമ്മനിയിൽ നിന്ന് ആയുധങ്ങളുമായി വന്ന കപ്പലുകൾ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം തടഞ്ഞതോടെ വിപ്ലവകാരികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ ലഭിക്കാതെ പോയി.

  4. ഒന്നാം ലാഹോർ ഗൂഢാലോചന കേസ് (Lahore Conspiracy Case - 1915): 1915 നവംബർ 16-ന് കർതാർ സിംഗ് സരഭ, വിഷ്ണു ഗണേഷ് പിംഗ്ലെ, ബക്ഷീഷ് സിംഗ്, ജഗത് സിംഗ് തുടങ്ങിയ ഏഴ് പ്രമുഖ നേതാക്കളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. നൂറിലധികം പേരെ ആന്തമാനിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തി (കാളാപാനി).

  5. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലായ്മ: അക്കാലത്ത് കോൺഗ്രസ് പ്രസ്ഥാനവും മഹാത്മാഗാന്ധിയും അടക്കമുള്ള പ്രധാന നേതാക്കൾ ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് ഗദ്ദാർ പ്രവർത്തകർക്ക് ഇന്ത്യയിൽ വലിയ ജനകീയ പിന്തുണ തൽക്കാലത്തേക്ക് ലഭിക്കാതെ പോകുന്നതിന് കാരണമായി.

  6. പിൽക്കാലത്തെ പിളർപ്പ്: പ്രസ്ഥാനം അടിച്ചമർത്തപ്പെട്ടതോടെ, പിൽക്കാലത്ത് അവശേഷിച്ച ഗദ്ദാർ പ്രവർത്തകർ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും ചേക്കേറുകയും പാർട്ടി വരിഞ്ഞു മുറിക്കപ്പെടുകയും ചെയ്തു.

5. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗദ്ദാർ പാർട്ടിയുടെ പ്രാധാന്യം

ഗദ്ദാർ പ്രസ്ഥാനത്തിന്റെ സായുധ വിപ്ലവ ശ്രമം പരാജയപ്പെട്ടെങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അതിന് സമാനതകളില്ലാത്ത സ്ഥാനമുണ്ട്:

  • മതേതരത്വം (Secularism): സിഖ്, ഹിന്ദു, മുസ്ലിം വിഭാഗങ്ങളിൽപ്പെട്ടവർ വ്യത്യാസമില്ലാതെ ഭാരതമെന്ന ഒറ്റ സങ്കൽപ്പത്തിനായി ഒന്നിച്ചു പോരാടിയ മതേതര കൂട്ടായ്മയായിരുന്നു ഗദ്ദാർ പാർട്ടി.

  • അന്താരാഷ്ട്ര ശ്രദ്ധ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അമേരിക്ക, ജർമ്മനി, ജപ്പാൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു.

  • ഭാവി വിപ്ലവകാരികൾക്ക് പ്രചോദനം: ഗദ്ദാർ പ്രസ്ഥാനത്തിന്റെ തത്ത്വചിന്തയും കർതാർ സിംഗ് സരഭയെപ്പോലുള്ളവരുടെ രക്തസാക്ഷിത്വവുമാണ് പിന്നീട് ഭഗത് സിംഗ്, ഉദ്ദം സിംഗ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് (ഉദ്ദം സിംഗ് ഗദ്ദാർ പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു).

ചുരുക്കത്തിൽ: സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിദേശമണ്ണിലിരുന്ന് പോരാട്ടം നയിക്കുകയും, അതിനായി ജീവിതവും ജീവനും തൃണവത്ഗണിച്ച് പോരാടുകയും ചെയ്ത ധീരദേശാഭിമാനികളുടെ ചരിത്രമാണ് ഗദ്ദാർ പാർട്ടിയുടേത്.



- അ.പ.




Sep 12, 2026

RSS-ഉം ദേശീയ പതാകയും: ചരിത്രത്തിലെ വസ്തുതകൾ

The Progenitor

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിത്തമില്ലാതിരുന്ന ആർ.എസ്.എസ് (RSS) അടക്കമുള്ള സംഘപരിവാർ സംഘടനകൾക്ക് സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ആവശ്യങ്ങൾ ഏറേയായിരുന്നു. കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്നും രാജ്യത്തിന്റെ പേര് 'ഹിന്ദുസ്ഥാൻ' എന്നാക്കണമെന്നുമുള്ള വാദങ്ങൾ അവയിൽ ചിലത് മാത്രമായിരുന്നു.

1947 ജൂലൈ 22-നാണ് ഭരണഘടനാ അസംബ്ലി ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി ഔദ്യോഗികമായി അംഗീകരിക്കുന്നത്. എന്നാൽ ഇതിനെതിരെ വി.ഡി. സവർക്കറും എം.എസ്. ഗോൾവാൾക്കറും അടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തുവരികയും കാവി പതാകയെ മാത്രമേ ദേശീയ പതാകയായി അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഓർഗനൈസർ മുഖപത്രത്തിലെ അനാദരവ്:

സ്വാതന്ത്ര്യലബ്ധിയുടെ തലേന്ന്, 1947 ഓഗസ്റ്റ് 14-ന് ആർ.എസ്.എസ് മുഖപത്രമായ 'ഓർഗനൈസറിൽ' (Organiser) വന്ന എഡിറ്റോറിയലിൽ ത്രിവർണ്ണ പതാകയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. "മൂന്ന് എന്ന സംഖ്യ അശുഭമാണെന്നും ത്രിവർണ്ണ പതാകയെ ഹിന്ദുക്കൾ ഒരുകാലത്തും സ്വീകരിക്കില്ലെന്നും" അവർ അതിൽ തുറന്നെഴുതി. എം.എസ്. ഗോൾവാൾക്കർ തന്റെ 'വിചാരധാര' (Bunch of Thoughts) എന്ന പുസ്തകത്തിലും ത്രിവർണ്ണ പതാകയോടുള്ള എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ത്രിവർണ്ണ ദേശീയപതാകയെ അംഗീകരിക്കുന്നതായി സംഘടന ഭരണഘടനയിൽ എഴുതിചേർക്കേണ്ടിവന്ന ഒരേ ഒരു സംഘടന: 

1948-ൽ മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് RSS. ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട ആളുമാണ് VD സവാർക്കർ

പിന്നീട് 1949-ൽ ഈ നിരോധനം പിൻവലിക്കുന്നതിനായി സർക്കാരും അന്നത്തെ ആർ.എസ്.എസ് മേധാവി എം.എസ്. ഗോൾവാൾക്കറും തമ്മിൽ ചർച്ചകൾ നടന്നു. 

നിരോധനം നീക്കുന്നതിന് മുൻപായി ആർ.എസ്.എസിനു മുന്നിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ. സർദാർ വല്ലഭായി പട്ടേൽ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളിൽ ഒന്നായിരുന്നു സംഘടനയുടെ ഭരണഘടനയിൽ (Constitution) ഇന്ത്യൻ ഭരണഘടനയോടും ദേശീയ പതാകയായ ത്രിവർണ്ണ പതാകയോടും ഉള്ള ആദരവും അംഗീകാരവും വ്യക്തമായി എഴുതിച്ചേർക്കണം എന്നത്.

ഇതിന്റെ ഫലമായി ആർ.എസ്.എസിന്റെ ഭരണഘടനയിലെ 5-ാം വകുപ്പിൽ ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി അംഗീകരിക്കുന്നു എന്ന് എഴുതിച്ചേർക്കാൻ അവർ നിർബന്ധിതരായി. സ്വന്തം സംഘടനയുടെ ഭരണഘടനയിൽ ദേശീയ പതാകയോട് ആദരവ് പ്രകടിപ്പിക്കാമെന്ന് നിയമപരമായി എഴുതിക്കൊടുക്കേണ്ടി വന്ന ഏക സംഘടനയായി ഇതോടെ ആർ.എസ്.എസ് മാറി.

52 വർഷത്തെ ഇടവേള:

ഇത്തരം ഉറപ്പുകൾ നൽകിയെങ്കിലും, 1950 ജനുവരി 26-ന് ശേഷം നീണ്ട 52 വർഷക്കാലം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തിയിരുന്നില്ല. 2001-ൽ ചില യുവജന സംഘടനകൾ ബലമായി ആസ്ഥാനത്ത് കയറി പതാക ഉയർത്തിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ്, 2002 മുതൽ അവർ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ തയ്യാറായത്.

- അ.പ.

Sep 11, 2026

മുൻസർക്കാരിന്റെ വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെട്ടത് എന്തുകൊണ്ട്? സത്യവും പ്രചരണങ്ങളും


കേരളത്തിലെ നിലവിലെ പവർകട്ടിനും ലോഡ്‌ഷെഡിങ്ങിനും കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യുതി വാങ്ങൽ കരാറുകൾ കഴിഞ്ഞ LDF സർക്കാർ റദ്ദാക്കിയതാണെന്ന വാദം അടുത്തിടെയായി സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. എന്നാൽ, കഴിഞ്ഞ LDF സർക്കാർ, ഒരു കരാറും റദ്ദാക്കിയിട്ടില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആണ്, അത്തരമൊരു കരാർ 2022 ൽ റദ്ദാക്കിയത്. 2016 മുതൽ ക്യാൻസൽ ചെയ്യുവാൻ ശ്രമിച്ച ഈ കരാറിനെ 2022 വരെ അന്നത്തെ LDF സർക്കാർ പ്രതിരോധിച്ച് നിർത്തി. 2022 മുതൽ കരാർ റദ്ദാക്കിയതിനെതിരെ അന്നത്തെ സർക്കാർ നിയമപോരാട്ടം തുടങ്ങുകയും അത് ഇപ്പോൾ സുപ്രീംകോടതിയുടെ മുന്നിലുമാണ്. അതായത്, പഴയ കരാർ റദ്ദാക്കുവാനല്ല, മറിച്ച് അത് നിലനിർത്താനുള്ള ശ്രമങ്ങളാണ് മുൻ സർക്കാർ നടത്തിയത്.  2022ന് ശേഷവും നമ്മൾ രൂക്ഷമായ വൈദ്യുതിപ്രതിസന്ധികൾ നേരിട്ടെങ്കിലും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ അതിനെ നേരിടുവാൻ അന്നത്തെ സർക്കാരിനായി എന്നത് മലയാളികൾ എല്ലാം ബോധ്യമുള്ളതാണ്.

ഇനി എന്തുകൊണ്ടാണ് വൈദ്യുതി റെഗുലേറ്ററ കമ്മീഷൻ (KSERC) ഈ കരാറുകൾ തള്ളിക്കളഞ്ഞത്? അതിന്റെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കാം.

കരാറുകൾ റദ്ദാക്കാൻ കമ്മീഷൻ ചൂണ്ടിക്കാണിച്ച പ്രധാന കാരണങ്ങൾ:

  • കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ലംഘനം: 2013-ലെ കേന്ദ്ര സർക്കാരിന്റെ DBFOO (Design, Build, Finance, Own and Operate) മാർഗനിർദ്ദേശങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള വ്യതിയാനങ്ങൾ വരുത്തിയാണ് അന്ന് ടെൻഡർ നടപടികൾ നടത്തിയത്.

  • മുൻകൂർ അനുമതിയില്ലായ്മ: ടെൻഡർ രേഖകളിൽ കേന്ദ്ര നിബന്ധനകൾക്ക് വിരുദ്ധമായി വരുത്തിയ പ്രധാന മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല.

  • സുതാര്യതക്കുറവ്: പ്രക്രിയ മുഴുവൻ പരിശോധിച്ച കമ്മീഷൻ, ടെൻഡർ നടപടികൾ തുറന്നതോ സുതാര്യമായോ നീതിയുക്തമായ മത്സരത്തിലൂടെയോ അല്ല നടന്നതെന്ന് കണ്ടെത്തി.

  • കൂടിയ നിരക്കിലെ കരാറുകൾ: ഏറ്റവും കുറഞ്ഞ നിരക്ക് (L1) ഓഫർ ചെയ്തവരെ മാത്രം സ്വീകരിക്കുന്നതിന് പകരം, ഉയർന്ന നിരക്കുകൾ (L2 മുതലായവ) മുന്നോട്ടുവെച്ചവരുമായും KSEB ദീർഘകാല വൈദ്യുതി വിതരണ കരാറുകളിൽ (PSA) ഏർപ്പെട്ടു.

  • സാമ്പത്തിക ബാധ്യത: ഇത്തരം നിയമലംഘനങ്ങൾ പൊതുജനതാൽപര്യത്തിന് വിരുദ്ധമാണെന്നും ഉപഭോക്താക്കൾക്ക് ദീർഘകാലത്തേക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും KSERC വിലയിരുത്തി.

  • താൽക്കാലിക അനുമതി അന്തിമമല്ല: മുൻപ് നൽകിയ താൽക്കാലിക അനുമതിയോ (provisional approval), BALCO-യുടെ നിരക്ക് അടിസ്ഥാനമാക്കി വരവുചെലവുകൾ (ARR) കണക്കാക്കിയതോ അന്തിമ അംഗീകാരമായി കരുതാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഈ കാരണങ്ങളാൽ 10-05-2023-ൽ KSERC താഴെ പറയുന്ന നാല് പ്രധാന കരാറുകൾക്ക് അന്തിമ അനുമതി നിഷേധിക്കുകയാണുണ്ടായത്:

  1. ജാബുവ (Jhabua) - 115 MW

  2. ജിൻഡാൽ പവർ (Jindal Power) - 150 MW

  3. ജെ.ഐ.ടി.പി.എൽ (JITPL) - 100 MW

  4. ജാബുവ (Jhabua) - 100 MW

ഇക്കാര്യങ്ങൾ എല്ലാം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത്, നിയമസഭയിൽ അന്നത്തെ വൈദ്യുതി മന്ത്രി രേഖാമൂലം സമർപ്പിച്ചിരുന്നതാണ്. അത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്കും അറിയാവുന്ന കാര്യങളാണ്.

അതിൻ്റെ വിശദ്ധമായ കാര്യങ്ങൾ താഴെക്കൊടുത്തിരിക്കുന്ന വീഡിയോകളിൽ ഉണ്ട്.




സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെയും ക്രമമില്ലാതെയും പവർകട്ട്ഭരണപരാജയം മറയ്ക്കാൻ പഴയ സർക്കാരിനെ പഴിചാരുകയാണ് ഈ സർക്കാർ.

മുൻ എൽ.ഡി.എഫ് ഭരണത്തിൽ:
115–116 MU
ഉപഭോഗം | 6100 MW പീക്ക് ഡിമാൻഡ്
➡️ എന്നിട്ടും പവർകട്ട് ഇല്ല.
ആ കാലഘട്ടത്തിൽ ഏകദേശം 1500 MW വൈദ്യുതി അധികം ഉത്പാദിപ്പിക്കാനും സാധിച്ചു.


ഇന്ന്:
85–86 MU
ഉപഭോഗം | 4800–4900 MW ഡിമാൻഡ്
➡️ എന്നിട്ടും വൈദ്യുതി പ്രതിസന്ധി!

ചുരുക്കത്തിൽ:

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതും, സുതാര്യതയില്ലാത്തതും, പൊതുജനങ്ങൾക്ക് സാമ്പത്തിക ഭാരമുണ്ടാക്കുന്നതുമായതിനാലാണ് റെഗുലേറ്ററി കമ്മീഷൻ ഈ കരാറുകൾ നിരസിച്ചത്.

നടപടിക്രമങ്ങളിലെ വീഴ്ചകൾ മൂലം കമ്മീഷൻ തള്ളിക്കളഞ്ഞ ഒരു തീരുമാനത്തെ മറച്ചുവെച്ച്, മുൻ സർക്കാരിന്റെ കരാർ റദ്ദാക്കിയതുകൊണ്ടാണ് സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്.


ആദ്യം ക്ഷാമംപിന്നെ പ്രതിസന്ധിഒടുവിൽ സ്വകാര്യ മേഖലയെരക്ഷകൻആക്കുക.

- അ.പ.