May 7, 2020

കൊറോണക്കാലത്തെ സിം കാർഡ് രാഷ്ട്രീയം : മടങ്ങിവരുന്ന പ്രവാസികൾക്ക് "വെറും ഒരു സിം" നൽകുന്ന പിണറായി സർക്കാർ.


കോറോണക്കാലത്തെ രാഷ്ട്രീയ മുതലെടുപ്പുകാരുടെ
എന്നതരത്തിലുള്ള പോസ്റ്റുകളുടെ വാസ്തവമെന്താണ് ? വെറും ഒരു സിം മാത്രമാണോ കേരള സർക്കാർ പ്രവാസികൾക്കായി നൽകുന്നത്?
ശരിയാണ്, വന്നിറങ്ങുന്ന ഒരോ പ്രവാസികൾക്കും എയർപ്പോർട്ടിൽ എത്തുമ്പോൾതന്നെ ഒരു BSNL സിം നൽകുന്നുണ്ട് കേരള സർക്കാർ. അത്‌ ആരോഗ്യപ്രവർത്തകർക്ക്‌ അവരെ ബന്ധപ്പെടുവാനും ആവശ്യമായ ചികിത്സ, കൗൺസിലിംഗ്‌, മറ്റ്‌ ആവശ്യങ്ങൾ എന്നിവ നിറവേറ്റുവാനും വേണ്ടിയാണ്.  എയർപ്പോർട്ടിൽ എത്തുമ്പോൾ, അവർക്ക് സ്വയമായി കടകളിൽ പോയി സിം എടുക്കുവാനോ മറ്റാരെയെങ്കിലും ബന്ധപ്പെട് സിം കൈപ്പറ്റുവാനോ അനുവദിക്കില്ല.
എന്നാൽ ഇതു മാത്രമാണോ സർക്കാർ ചെയ്യുന്നത്?
മടങ്ങിവരുന്ന പ്രവാസികളോട് ഇന്ത്യൻ ഗവൺമെന്റ് പറഞ്ഞിരിക്കുന്നത്, നാട്ടിലെത്തിയാൽ സർക്കാർ ഒരുക്കുന്ന പ്രത്യേക കേന്ദ്രത്തിൽ ക്വാറന്റീൻ കഴിയണമെന്നും അതിനുള്ള ചിലവ് സ്വയം വഹിക്കണമെന്നുമാണ്. അത് അംഗീകരിച്ചവരെയാണ് മടക്കിക്കൊണ്ടുവരുന്നത്.
എന്നാൽ, കേരള സർക്കാർ അത് സ്വയം ഏറ്റെടുത്തിരിക്കുകയാണ്. മടങ്ങിവരുന്ന എല്ലാ പ്രവാസികൾക്കും താമസവും ഭക്ഷണവും ചികിത്സയും സൗജന്യമായി ആണ് നൽകുന്നത്. (പ്രവാസികൾക്ക് മാത്രമല്ല, കേരളത്തിലെ ക്വാറന്റീൻ സെന്ററുകളിൽ ക്വാറന്റയിൽ ആകുന്ന എല്ലാവർക്കും ഭക്ഷണവും താമസവും ചികിത്സയും സൗജന്യമാണ്). കേന്ദ്ര സർക്കാർ ഉത്തരവുമായി വരുന്ന പ്രവാസികളിൽ നിന്നും ക്യാഷ് വാങ്ങി ഇതെക്കെ

Apr 30, 2020

ഒരു ധൂർത്തിന്റെ കഥ...❗സർക്കാരിന്റെ ധൂർത്ത്❗


രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരമായി കേൾക്കുന്ന കുറേ ഉപദേശങ്ങൾക്കും ആരോപണങ്ങൾക്കുമുള്ള മറുപടി എന്ന നിലക്കാണ്, കുറിപ്പ്.

മുഖ്യമന്ത്രിയുടെ ഉപദേശകരെ സംബന്ധിച്ച് ❗

മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാർക്കും ഉപദേശകരെ നിയമിക്കുന്നതിൽ യാതൊരു അസ്വഭാവികതയുമില്ല. കേരളം ഭരിച്ച മിക്ക മുഖ്യമന്ത്രിമാർക്കും ഉപദേശകർ ഉണ്ടായിരുന്നു. സങ്കീർണ്ണ വിഷയങ്ങളെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുവാനാണ് ഉപദേശകർ. മുഖ്യമന്ത്രി പിണറായി വിജയന് 8 ഉപദേശകർ ഉണ്ട് എന്ന് എല്ലാവർക്കുമറിയാമായിരിക്കും, എന്നാൽ അതിൽ 2 പേരൊഴികെ മറ്റെല്ലാവരും ശബളം കൈപ്പറ്റുന്നവർ അല്ല എന്ന സത്യം എത്രപേർക്കറിയാം
 
മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിക്കും ഉണ്ടായിരുന്നു ഉപദേശകർ. കാലാവധി തീരാറായി, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിയെ ക്യാമ്പിനറ്റ് പദവിയോടെ ഉപദേശകനായി നിയമിച്ചത് എത്ര പേർ ഓർക്കുന്നുണ്ട്
👇👇👇

 
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ ❗

2015 ജൂൺ 8 ന് നിയമസഭയിൽ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

Apr 29, 2020

2018 ലെ പ്രളയവും ധനവിനിയോഗവും


ആഗസ്റ്റ് 15-2019

ഇത്, 2018ലെ പ്രളയത്തെക്കുറിച്ചാണ്. 

ഈ പോസ്റ്റ് രാഷ്ട്രീയ തിമിരം ബാധിച്ച്, വിമർശനം ഉന്നയിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല...മറിച്ച്, നുണപ്രചരണങ്ങളിൽ വീണുപോയ സാധാരണക്കാർക്ക് വേണ്ടിയാണ്.

2018ലെ പ്രളയാനന്തരം, CMDRF ഫണ്ടിലേക്ക് വന്ന പണം ചിലവഴിക്കാതെ കെട്ടികിടക്കുകയാണ് എന്നും, അത് വകമാറ്റി ചിലവാക്കുന്നു എന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു നുണ. എന്നാൽ CMDRF ഫണ്ട്, വിശദമായ ഓഡിറ്റിങ്ങിന് വിധേയമാണ്. അത് ആർക്കും തോന്നിയതുപോലെ ചിലവഴിക്കാൻ സാധിക്കില്ല. കൂടാതെ, Rebuild Kerala സൈറ്റിൽ (https://www.rebuild.kerala.gov.in) വ്യക്തമായ വരവ് - ചിലവ് കണക്കുകളും ലഭ്യമാണ്. 
ഇനി കഴിഞ്ഞ ഒരു വർഷം, കേരള ഗവൺമെന്റ് നടത്തിയ പ്രളയാനന്തര പ്രവർത്തനങ്ങളുടെ ചില വിവരങ്ങൾ താഴെ ചേർക്കുന്നു (ഏതാനും മാസം മുൻപ് വെരെയുള്ള കണക്കുകൾ).

✓ പൂർണ്ണമായും തകർന്ന വീടുകൾ: 15664

~ വിതരണം ചെയ്ത ധനസഹായം 317.76 കോടി രൂപാ. 6664 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
~ 10840 ഗുണഭോക്താക്കൾ, സർക്കാർ ധനസഹായത്താൽ സ്വയം വീട് നിർമ്മാണം നടത്തുന്നു.
~ 1990 വീടുകൾ സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം പണിയുന്നു. ഇതിൻ പ്രകാരം, 1662 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
~ 539 കുടുംബങ്ങൾക്ക് ഭൂമിയും വീടും നഷ്ടപ്പെട്ടു. ഇതിൽ 494 പേർക്ക് സ്ഥലം കണ്ടെത്തി.
~ 1109 പുറംപോക്ക് ഭൂമിയിൽ താമസിച്ചിരുന്നവർക്ക് വീട് നഷ്ടപ്പെട്ടു. അതിൽ 889 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി.
~ 337 കുടുംബങ്ങളെ അപായകരമായ സ്ഥലത്തു നിന്നും മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. അതിൽ 103 പേർക്ക് ഭൂമി കണ്ടെത്തി.
~ ലൈഫ്മിഷൻ പദ്ധതിപ്രകാരം വീട് നിർമ്മിക്കുന്നത് 10840 ഗുണഭോക്താക്കൾക്ക് . അതിൽ 4457 വീടുകളുടെ നിർമ്മാണം പൂർത്തിയായി. മറ്റുള്ളവയുടെ നിർമ്മാണം ഗുരോഗമിക്കുന്നു.

✓ ഭാഗീകമായി തകർന്ന വീടുകൾ: 306467

~ 15% വരെ കേടുപാടുകൾ സംഭവിച്ച വീടുകൾ - 150,084. അതിൽ 140,155 കുടുംബങ്ങൾക്ക് 10,000 /- ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.
~ 16% - 29% വരെ കേടുപാടുകൾ സംഭവിച്ച വീടുകൾ - 94532. അതിൽ 87808

Dec 21, 2019

ഇന്ത്യൻ പൗരത്വ നിയമവും (CAA) ഇന്ത്യൻ ഭരണഘടനയും


രാജ്യം ഒരു വലിയ സമരത്തിലാണ്... ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ആ സമരത്തിന്റെ ആവശ്യം. ഇന്ത്യൻ ചരിത്രത്തിൽ, ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണ്.  ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കുന്ന ഭരണകൂടം ഒരു വശത്ത്, അതിനെതിരെ പ്രതികരിക്കുന്ന ഇന്ത്യൻ ജനത മറ്റൊരു വശത്ത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് വിച്ചേദിക്കപ്പെട്ടു, മറ്റ് പല ഭാഗങ്ങളിലും നിരോധനാജ്ഞയും. ഇത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ആകെ ബാധിക്കുന്ന ഒന്നാണിത്. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഈ രാജ്യം അധികം നാൾ നിലനിൽക്കില്ല എന്നായിരുന്നു ഭൂരിപക്ഷം ലോക നേതാക്കൻമാരും പ്രവചിച്ചത്. കാരണം, അത്ര വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും വൈവിധ്യമാർന്ന സംസ്ക്കാരങ്ങുളും ഉള്ള ചെറു രാജ്യങ്ങളും ചേർന്ന് ഉണ്ടായതായിരുന്നു, ഇന്ത്യ. എന്നാൽ ആ ഇന്ത്യയെ ഇത്രയും വർഷം ഒരു രാഷ്ട്രമായി പിടിച്ചു നിർത്തിയത്, ഇന്ത്യയുടെ മതേതര മൂല്യവും ഡോ. അംബേക്കറിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത ഇന്ത്യൻ ഭരണഘടനയുമാണ്. അവ രണ്ടുമാണ് ഇപ്പോൾ തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

ഇന്ത്യൻ പൗരത്വ നിയമത്തിന്റെ ചരിത്രം.


1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു.  Article 5 മുതൽ 11 വരെ പൗരത്വത്തെക്കുറിച്ച് നിർവ്വചിക്കുന്നു.

1955 ൽ ഇന്ത്യൻ പൗരത്വം ആക്ട് നിലവിൽ വന്നു. അത്പ്രകാരം, 1950 ജനുവരി 26 ന്  മുൻപോ ആ തീയതിയിലോ ജനിച്ചവർക്ക്, ജാതി, മത, വർഗ്ഗ, ലിംഗ, ജനന സ്ഥല ഭേദമെന്യേ ഏവർക്കും ഇന്ത്യൻ പൗരത്വം നൽകി. അതിന് ശേഷം 1986ലാണ് ആദ്യ ഭേദഗതി വന്നത്. അതിൻ പ്രകാരം 1950 ജനു. 26 ന് ശേഷവും 1987 ജൂലൈ ഒന്നാം തീയതിക്ക് മുൻപും ജനിച്ചവർക്ക്, ഇന്ത്യൻ പൗരനായി തുടരാം. പിന്നീട് ഭേദഗതി വരുന്നത് 2003ലാണ്. ഇതിൻ പ്രകാരം 1987 ന് ശേഷം ജനിച്ചവർക്കും ഇന്ത്യൻ പൗരൻമാരായി തുടരാം. പക്ഷേ, ഒരു നിബന്ധന നിഷ്കർഷിച്ചിരുന്നു :- 2003 ൽ ഇന്ത്യൻ പൗരനായി തീരണമെങ്കിൽ, ആ വ്യക്തിയുടെ ഏതെങ്കിലും രക്ഷകർത്താവ് ഇന്ത്യൻ പൗരനായിരിക്കണം. പിന്നീട്, 2004ൽ  വന്ന ഭേദഗതിയിൽ 2 ഉപാധികളാണ് ഇന്ത്യൻ പൗരനാകാൻ ഉണ്ടായിരുന്നത്.
1. ഇന്ത്യയിൽ തന്നെ ജനിക്കുക, ഒപ്പം തന്നെ ഇന്ത്യൻ പൗരന്റെ മകനോ മകളോ ആയി ജനിക്കുക.
2. രണ്ടാമത്തെ രക്ഷകർത്താവ് അനധികൃത കുടിയേറ്റക്കാരനോ അനധികൃത കുടിയേറ്റക്കാരിയോ ആകാതിരിക്കുക.

ഈ ഭേദഗതിയോടെ നിരവധി ആളുകൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടു. 1920 ലെ പാസ്പോർട്ട് ആക്ട് പ്രകാരവും 1946 ലെ വിദേശ നിയമപ്രകാരവും അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി എടുത്ത്, അവരെ detention camp കളിൽ പാർപ്പിച്ചു.  അവർക്ക് 2015 സെപ് 7-ാം തീയതി ഒരു ഇളവ് നൽകുകയും ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും (അഫ്ഗാനിസ്ഥാൻ ഉണ്ടായിരുന്നില്ല) മത പീഡനങ്ങളാൽ, ഇന്ത്യയിൽ കുടിയേറിയവർക്ക് ശിക്ഷാവിധികളെ നേരിടേണ്ടതില്ല എന്നതായിരുന്നു ആ ഇളവ്. എന്നാൽ അവർക്ക് പൗരത്വം നൽകിയിരുന്നുമില്ല. 
2019 ഡിസംബർ 12നു വന്ന പൗരത്വ ഭേദഗതി ആക്ട് പ്രകാരം, ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഒപ്പം അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ള മുസ്ലിം ഇതര അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം എന്നത് ഒരു പ്രധാന മാനദണ്ഡമായി മാറി. അവിടെ മതം ഒരു ഘടകമായി മാറി.

NRC യും പൗരത്വ ഭേദഗതി ബില്ലും


അമിത് ഷാ പറഞ്ഞത് ഇവ രണ്ടും തമ്മിൽ ബന്ധമില്ല എന്നാണ്, എന്നാൽ എന്താണ് വാസ്തവം?

Nov 27, 2019

ഇരു ചക്ര വാഹനങ്ങളിൽ പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുന്നു

ഇരു ചക്ര വാഹനങ്ങളിൽ #പിൻ_സീറ്റിൽ_ഇരിക്കുന്നവർക്കും_ഹെൽമെറ്റ് നിർബന്ധമാക്കിയിരിക്കുന്നു എന്നതായിരുന്നു, കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ന്യൂസ്. എന്നൊക്കെ മറുവാദങ്ങൾ നിരത്തിയാലും, വളരെ നല്ല വിധി എന്നാണ് എന്റെ വിലയിരുത്തൽ. കാരണം, സുരക്ഷ എന്നത് അതിപ്രധാനമായ ഘടകം തന്നെയാണ്. ഭൂരിപക്ഷം ടൂവീലർ അപകടങ്ങളിലും ഏറ്റവും ഗുരുതരമായി പരുക്ക് പറ്റുന്നതോ, മരണപ്പെടുന്നതോ പുറകിൽ ഇരിക്കുന്നവരാണ്. അതുകൊണ്ട്, അവർക്കും വേണം ഹെൽമെറ്റ്.


അതോടൊപ്പം തന്നെ പ്രധാനമാണ്, നമ്മൾ തിരഞ്ഞെടുക്കുന്ന ഹെൽമെറ്റുകൾ. Corrections size ൽ ഉള്ള lSI മാർക്കുള്ള ഹെൽമെറ്റുകളാണ് ഉപയോഗിക്കേണ്ടത്. കുറച്ച് രൂപാ കൂടിയാലും നല്ല ഹെൽമെറ്റ് തന്നെ ഉപയോഗിക്കുക. നമ്മുടെ മൊബൈലിനു വേണ്ടി 10000/- രൂപാ ഒരു മടിയുമില്ലാതെ ചിലവാക്കുന്ന നമ്മൾ, സ്വന്തം സുരക്ഷയുടെ കാര്യത്തിൽ പിശുക്ക് കാണിക്കരുത്. ഓർക്കുക, വ്യാജ ISI മാർക്കുള്ള ഹെൽമെറ്റുകൾ മാർക്കറ്റിൽ സുലഭമാണ്. അത്തരം ഹെൽമെറ്റുകളെക്കുറിച്ചുള്ള ന്യൂസ് താഴെത്തെ ലിങ്കിൽ :-

https://m.facebook.com/story.php?story_fbid=2561332640629522&id=395449133884561

Car pooling, two wheeler pooling എന്നിവ വളരെ നല്ല പ്രവർത്തികൾ തന്നെയാണ്. ബൈക്കിൽ സ്ഥിരമായി ലിഫ്റ്റ് കൊടുക്കുന്നവർ ഒരു extra helmet കൂടി കുരുതുക.

കുട്ടികളുടെ ഹെൽമെൻറും വിപണിയിൽ ലഭ്യമാണ്.

ഓർക്കുക, ഹെൽമെറ്റ് നമ്മുടെ സുരക്ഷക്കുള്ളതാണ്... അല്ലാതെ പോലീസിൽ നിന്നും രക്ഷ നേടാനുള്ള ഒരു ഉപാധിയല്ല..