Sep 12, 2026

RSS-ഉം ദേശീയ പതാകയും: ചരിത്രത്തിലെ വസ്തുതകൾ

The Progenitor

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിത്തമില്ലാതിരുന്ന ആർ.എസ്.എസ് (RSS) അടക്കമുള്ള സംഘപരിവാർ സംഘടനകൾക്ക് സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ആവശ്യങ്ങൾ ഏറേയായിരുന്നു. കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്നും രാജ്യത്തിന്റെ പേര് 'ഹിന്ദുസ്ഥാൻ' എന്നാക്കണമെന്നുമുള്ള വാദങ്ങൾ അവയിൽ ചിലത് മാത്രമായിരുന്നു.

1947 ജൂലൈ 22-നാണ് ഭരണഘടനാ അസംബ്ലി ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി ഔദ്യോഗികമായി അംഗീകരിക്കുന്നത്. എന്നാൽ ഇതിനെതിരെ വി.ഡി. സവർക്കറും എം.എസ്. ഗോൾവാൾക്കറും അടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തുവരികയും കാവി പതാകയെ മാത്രമേ ദേശീയ പതാകയായി അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഓർഗനൈസർ മുഖപത്രത്തിലെ അനാദരവ്:

സ്വാതന്ത്ര്യലബ്ധിയുടെ തലേന്ന്, 1947 ഓഗസ്റ്റ് 14-ന് ആർ.എസ്.എസ് മുഖപത്രമായ 'ഓർഗനൈസറിൽ' (Organiser) വന്ന എഡിറ്റോറിയലിൽ ത്രിവർണ്ണ പതാകയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. "മൂന്ന് എന്ന സംഖ്യ അശുഭമാണെന്നും ത്രിവർണ്ണ പതാകയെ ഹിന്ദുക്കൾ ഒരുകാലത്തും സ്വീകരിക്കില്ലെന്നും" അവർ അതിൽ തുറന്നെഴുതി. എം.എസ്. ഗോൾവാൾക്കർ തന്റെ 'വിചാരധാര' (Bunch of Thoughts) എന്ന പുസ്തകത്തിലും ത്രിവർണ്ണ പതാകയോടുള്ള എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ത്രിവർണ്ണ ദേശീയപതാകയെ അംഗീകരിക്കുന്നതായി സംഘടന ഭരണഘടനയിൽ എഴുതിചേർക്കേണ്ടിവന്ന ഒരേ ഒരു സംഘടന: 

1948-ൽ മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് RSS. ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട ആളുമാണ് VD സവാർക്കർ

പിന്നീട് 1949-ൽ ഈ നിരോധനം പിൻവലിക്കുന്നതിനായി സർക്കാരും അന്നത്തെ ആർ.എസ്.എസ് മേധാവി എം.എസ്. ഗോൾവാൾക്കറും തമ്മിൽ ചർച്ചകൾ നടന്നു. 

നിരോധനം നീക്കുന്നതിന് മുൻപായി ആർ.എസ്.എസിനു മുന്നിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ. സർദാർ വല്ലഭായി പട്ടേൽ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളിൽ ഒന്നായിരുന്നു സംഘടനയുടെ ഭരണഘടനയിൽ (Constitution) ഇന്ത്യൻ ഭരണഘടനയോടും ദേശീയ പതാകയായ ത്രിവർണ്ണ പതാകയോടും ഉള്ള ആദരവും അംഗീകാരവും വ്യക്തമായി എഴുതിച്ചേർക്കണം എന്നത്.

ഇതിന്റെ ഫലമായി ആർ.എസ്.എസിന്റെ ഭരണഘടനയിലെ 5-ാം വകുപ്പിൽ ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി അംഗീകരിക്കുന്നു എന്ന് എഴുതിച്ചേർക്കാൻ അവർ നിർബന്ധിതരായി. സ്വന്തം സംഘടനയുടെ ഭരണഘടനയിൽ ദേശീയ പതാകയോട് ആദരവ് പ്രകടിപ്പിക്കാമെന്ന് നിയമപരമായി എഴുതിക്കൊടുക്കേണ്ടി വന്ന ഏക സംഘടനയായി ഇതോടെ ആർ.എസ്.എസ് മാറി.

52 വർഷത്തെ ഇടവേള:

ഇത്തരം ഉറപ്പുകൾ നൽകിയെങ്കിലും, 1950 ജനുവരി 26-ന് ശേഷം നീണ്ട 52 വർഷക്കാലം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തിയിരുന്നില്ല. 2001-ൽ ചില യുവജന സംഘടനകൾ ബലമായി ആസ്ഥാനത്ത് കയറി പതാക ഉയർത്തിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ്, 2002 മുതൽ അവർ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ തയ്യാറായത്.

Sep 11, 2026

മുൻസർക്കാരിന്റെ വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെട്ടത് എന്തുകൊണ്ട്? സത്യവും പ്രചരണങ്ങളും


കേരളത്തിലെ നിലവിലെ പവർകട്ടിനും ലോഡ്‌ഷെഡിങ്ങിനും കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യുതി വാങ്ങൽ കരാറുകൾ കഴിഞ്ഞ LDF സർക്കാർ റദ്ദാക്കിയതാണെന്ന വാദം അടുത്തിടെയായി സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. എന്നാൽ, കഴിഞ്ഞ LDF സർക്കാർ, ഒരു കരാറും റദ്ദാക്കിയിട്ടില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആണ്, അത്തരമൊരു കരാർ 2022 ൽ റദ്ദാക്കിയത്. 2016 മുതൽ ക്യാൻസൽ ചെയ്യുവാൻ ശ്രമിച്ച ഈ കരാറിനെ 2022 വരെ അന്നത്തെ LDF സർക്കാർ പ്രതിരോധിച്ച് നിർത്തി. 2022 മുതൽ കരാർ റദ്ദാക്കിയതിനെതിരെ അന്നത്തെ സർക്കാർ നിയമപോരാട്ടം തുടങ്ങുകയും അത് ഇപ്പോൾ സുപ്രീംകോടതിയുടെ മുന്നിലുമാണ്. അതായത്, പഴയ കരാർ റദ്ദാക്കുവാനല്ല, മറിച്ച് അത് നിലനിർത്താനുള്ള ശ്രമങ്ങളാണ് മുൻ സർക്കാർ നടത്തിയത്.  2022ന് ശേഷവും നമ്മൾ രൂക്ഷമായ വൈദ്യുതിപ്രതിസന്ധികൾ നേരിട്ടെങ്കിലും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ അതിനെ നേരിടുവാൻ അന്നത്തെ സർക്കാരിനായി എന്നത് മലയാളികൾ എല്ലാം ബോധ്യമുള്ളതാണ്.

ഇനി എന്തുകൊണ്ടാണ് വൈദ്യുതി റെഗുലേറ്ററ കമ്മീഷൻ (KSERC) ഈ കരാറുകൾ തള്ളിക്കളഞ്ഞത്? അതിന്റെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കാം.

കരാറുകൾ റദ്ദാക്കാൻ കമ്മീഷൻ ചൂണ്ടിക്കാണിച്ച പ്രധാന കാരണങ്ങൾ:

  • കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ലംഘനം: 2013-ലെ കേന്ദ്ര സർക്കാരിന്റെ DBFOO (Design, Build, Finance, Own and Operate) മാർഗനിർദ്ദേശങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള വ്യതിയാനങ്ങൾ വരുത്തിയാണ് അന്ന് ടെൻഡർ നടപടികൾ നടത്തിയത്.

  • മുൻകൂർ അനുമതിയില്ലായ്മ: ടെൻഡർ രേഖകളിൽ കേന്ദ്ര നിബന്ധനകൾക്ക് വിരുദ്ധമായി വരുത്തിയ പ്രധാന മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല.

  • സുതാര്യതക്കുറവ്: പ്രക്രിയ മുഴുവൻ പരിശോധിച്ച കമ്മീഷൻ, ടെൻഡർ നടപടികൾ തുറന്നതോ സുതാര്യമായോ നീതിയുക്തമായ മത്സരത്തിലൂടെയോ അല്ല നടന്നതെന്ന് കണ്ടെത്തി.

  • കൂടിയ നിരക്കിലെ കരാറുകൾ: ഏറ്റവും കുറഞ്ഞ നിരക്ക് (L1) ഓഫർ ചെയ്തവരെ മാത്രം സ്വീകരിക്കുന്നതിന് പകരം, ഉയർന്ന നിരക്കുകൾ (L2 മുതലായവ) മുന്നോട്ടുവെച്ചവരുമായും KSEB ദീർഘകാല വൈദ്യുതി വിതരണ കരാറുകളിൽ (PSA) ഏർപ്പെട്ടു.

  • സാമ്പത്തിക ബാധ്യത: ഇത്തരം നിയമലംഘനങ്ങൾ പൊതുജനതാൽപര്യത്തിന് വിരുദ്ധമാണെന്നും ഉപഭോക്താക്കൾക്ക് ദീർഘകാലത്തേക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും KSERC വിലയിരുത്തി.

  • താൽക്കാലിക അനുമതി അന്തിമമല്ല: മുൻപ് നൽകിയ താൽക്കാലിക അനുമതിയോ (provisional approval), BALCO-യുടെ നിരക്ക് അടിസ്ഥാനമാക്കി വരവുചെലവുകൾ (ARR) കണക്കാക്കിയതോ അന്തിമ അംഗീകാരമായി കരുതാനാകില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഈ കാരണങ്ങളാൽ 10-05-2023-ൽ KSERC താഴെ പറയുന്ന നാല് പ്രധാന കരാറുകൾക്ക് അന്തിമ അനുമതി നിഷേധിക്കുകയാണുണ്ടായത്:

  1. ജാബുവ (Jhabua) - 115 MW

  2. ജിൻഡാൽ പവർ (Jindal Power) - 150 MW

  3. ജെ.ഐ.ടി.പി.എൽ (JITPL) - 100 MW

  4. ജാബുവ (Jhabua) - 100 MW

ഇക്കാര്യങ്ങൾ എല്ലാം കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത്, നിയമസഭയിൽ അന്നത്തെ വൈദ്യുതി മന്ത്രി രേഖാമൂലം സമർപ്പിച്ചിരുന്നതാണ്. അത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്കും അറിയാവുന്ന കാര്യങളാണ്.

അതിൻ്റെ വിശദ്ധമായ കാര്യങ്ങൾ താഴെക്കൊടുത്തിരിക്കുന്ന വീഡിയോകളിൽ ഉണ്ട്.




സംസ്ഥാനത്ത് മുന്നറിയിപ്പില്ലാതെയും ക്രമമില്ലാതെയും പവർകട്ട്ഭരണപരാജയം മറയ്ക്കാൻ പഴയ സർക്കാരിനെ പഴിചാരുകയാണ് ഈ സർക്കാർ.

മുൻ എൽ.ഡി.എഫ് ഭരണത്തിൽ:
115–116 MU
ഉപഭോഗം | 6100 MW പീക്ക് ഡിമാൻഡ്
➡️ എന്നിട്ടും പവർകട്ട് ഇല്ല.
ആ കാലഘട്ടത്തിൽ ഏകദേശം 1500 MW വൈദ്യുതി അധികം ഉത്പാദിപ്പിക്കാനും സാധിച്ചു.


ഇന്ന്:
85–86 MU
ഉപഭോഗം | 4800–4900 MW ഡിമാൻഡ്
➡️ എന്നിട്ടും വൈദ്യുതി പ്രതിസന്ധി!

ചുരുക്കത്തിൽ:

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതും, സുതാര്യതയില്ലാത്തതും, പൊതുജനങ്ങൾക്ക് സാമ്പത്തിക ഭാരമുണ്ടാക്കുന്നതുമായതിനാലാണ് റെഗുലേറ്ററി കമ്മീഷൻ ഈ കരാറുകൾ നിരസിച്ചത്.

നടപടിക്രമങ്ങളിലെ വീഴ്ചകൾ മൂലം കമ്മീഷൻ തള്ളിക്കളഞ്ഞ ഒരു തീരുമാനത്തെ മറച്ചുവെച്ച്, മുൻ സർക്കാരിന്റെ കരാർ റദ്ദാക്കിയതുകൊണ്ടാണ് സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്.


ആദ്യം ക്ഷാമംപിന്നെ പ്രതിസന്ധിഒടുവിൽ സ്വകാര്യ മേഖലയെരക്ഷകൻആക്കുക.