Pages

Nov 23, 2021

പെട്രോളിയം ഉത്പന്നങ്ങൾ: കേന്ദ്രത്തിന്റേത്‌ നികുതിക്കുമേൽ നികുതി

പെട്രോൾ, ഡീസൽ  വിലയിൽ ഇപ്പോഴും കേന്ദ്രം അധിക നികുതി ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ്‌.  നികുതിയുടെമേൽ ഏർപ്പെടുത്താറുള്ള ചെറിയ നികുതിയാണ് സർചാർജ്. അടിസ്ഥാന നികുതിയുടെ ഏഴും എട്ടും മടങ്ങാണ് നിലവിൽ സർചാർജ്. അടിസ്ഥാന എക്‌സൈസ് നികുതി 1.40 രൂപയാണ്. ബാക്കിയുള്ള നികുതി പ്രത്യേക അധിക എക്‌സൈസ് തീരുവയും സെസുമാണ്. ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് ലഭിക്കില്ല. പൂർണമായും കേന്ദ്രത്തിനാണ്‌.

2020-–-21ൽ ഇന്ധന നികുതിയിനത്തിൽ 3.72 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന്‌ ലഭിച്ചു. 18,000 കോടി രൂപയാണ്‌ അടിസ്ഥാന എക്‌സൈസ് തീരുവ. 2.3 ലക്ഷം കോടി രൂപ സെസും 1.2 ലക്ഷം കോടി രൂപ പ്രത്യേക അധിക എക്‌സൈസ് തീരുവയുമാണ്‌. അതായത്‌ ആകെ വരുമാനത്തിന്റെ 95 ശതമാനം സെസിൽനിന്ന്‌  നാല്‌ വർഷത്തിനിടെ വർധിപ്പിച്ച അധിക എക്‌സൈസ് തീരുവയുടെ ഒരു  ഭാഗം മാത്രമാണ്‌ നവംബർ മൂന്നിന്‌ കുറച്ചത്‌.  സംസ്ഥാന നികുതിയേക്കാൾ കൂടുതലാണ്‌ ഇപ്പോഴും കേന്ദ്രനികുതിയാണ്‌. 

കേന്ദ്രം പെട്രോളിന്  അഞ്ചുരൂപ കുറച്ചപ്പോൾ സംസ്ഥാന നികുതിയിലെ കുറവടക്കം 6.52 രൂപ കുറഞ്ഞു. സംസ്ഥാനം വേണ്ടെന്നുവച്ചത്‌ ലിറ്ററിൽ 1.52 രൂപ. ഡീസലിന് 10 രൂപ കുറച്ചപ്പോൾ സംസ്ഥാന നികുതിയിലെ കുറവടക്കം 12.3 രൂപ കുറഞ്ഞു. സംസ്ഥാനം വേണ്ടെന്നുവച്ചത്‌ ലിറ്ററിൽ 2.3 രൂപ. 

സർവകാല റെക്കോഡ്‌

2021ൽ ഇന്ധനവിലയിലുണ്ടായത്‌ റെക്കോഡ്‌ വർധന. പെട്രോളിന് 31ഉം ഡീസലിന് 33 ശതമാനവും വില വർധിച്ചു. 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് കൂട്ടിയത്‌. മോദി  അധികാരത്തിലെത്തിയ ‍2014നുശേഷം രാജ്യത്ത് 12 തവണ ഇന്ധന നികുതി വർധിപ്പിച്ചു. കുറഞ്ഞത് മൂന്നുതവണമാത്രം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നേരിയ കുറവും അല്ലാത്തപ്പോൾ ഭീമൻ വർധനയുമാണ്‌ ഇന്ധനവിലയിലുണ്ടാകുന്നത്‌.


Source:  https://www.deshabhimani.com/news/kerala/petroleum-price-hike-kerala/983845

Nov 10, 2021

ഏതാണ് ഈ പുതിയ സർവർക്കാർ?

 സർവർക്കാരെ വെളുപ്പിക്കാൻ നോക്കുന്നവർ ഇതും കൂടി കാണുക...




"വീർ" സർക്കാരിന്റെ വീര കഥകൾ, പണ്ട് എഴുതിയതിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു...

Part 01

Part 02

May 26, 2021

ലക്ഷദ്വീപിൽ സംഭവിക്കുന്നത്


36 ചെറുദ്വീപുകൾ അടങ്ങിയ, വെറും 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഒരു ചെറു കേന്ദ്ര ഭരണപ്രദേശമാണ് ലക്ഷദ്വീപ്. ഏകദേശം 80000 മാത്രമാണ് അവിടുത്തെ ജനസംഖ്യ. ദ്വീപിലെ പരമ്പരാഗത നിവാസികൾ ആയത് കൊണ്ട് ലക്ഷദ്വീപുകാർ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവരാണ്. അവരുടെ പ്രധാന ഉപജീവനമാർഗ്ഗം മത്സ്യബന്ധനമായിരുന്നു. 2020 ഡിസംബർ വരെ വളരെ സമാധനപൂർവ്വമായ ജവിതമായിരുന്നു ദ്വീപ് നിവാസികൾക്ക്.



പ്രഫുല്‍ കെ. പട്ടേലിന്റെ വരവ് :-



2020 ഡിസംബർ മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേഷ് ശര്‍മ്മയുടെ വിയോഗത്തിന് ശേഷം പ്രഫുല്‍ കെ. പട്ടേല്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പ്രഫുല്‍ പട്ടേല്‍ ചുമതല ഏല്‍ക്കുന്നത്. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ, ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് പ്രഫുൽ പട്ടേൽ.


ദ്വീപിൽ നടപ്പിലാക്കിയ പുതിയ നിയമങ്ങൾ :-


പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്കാരം ദാദാ നാഗർ ഹവേലി ദാമൻദ്യൂവിൽ നടപ്പിലാക്കിയ ഗുണ്ടാ ആക്ട് കരട് നടപ്പിലാക്കുവാൻ നോക്കുകയായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയതിന് മറ്റൊരു ഉദ്ദേശമായിരുന്നു പട്ടേലിന് ഉണ്ടായിരുന്നത്. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത 'അനാർക്കലി' യിൽ പറയുന്നുണ്ട്, കേസുകൾ ഇല്ലാത്തതിനാൽ പോലീസ് സ്റ്റേഷൻ തുറക്കാറില്ലെന്നും ഇപ്പൊ അത് ഗോഡൗൺ ആയി ഉപയോഗിക്കുകയാണെന്നും. അത് ഒരു പരമാർത്ഥമാണ്. ദേശീയ ക്രം ഇൻന്റക്സിൽ (National Crime Index) ഏറ്റവും അവസാനമുള്ള പേരാണ് ഈ ദ്വീപിന്റേത്. പട്ടേലിന്റെ ലക്ഷ്യം, ഇനി താൻ അടിച്ചേൽപ്പിക്കുവാൻ പോകുന്ന ജനദ്രോഹ പരിഷ്ക്കരണങ്ങളിൽ സ്വാഭാവികമായും ഉയർന്നു വരാവുന്ന എതിർപ്പുകളെ ഈ നിയമം വെച്ച് അമർച്ച ചെയ്യുക എന്നതായിരുന്നു. കൂടാതെ, അവർ അത്യന്തികമായി ചെയ്യുവാൻ ഉദ്ദേശിക്കുന്ന അജണ്ടയിൽ നിന്നും ജനശ്രദ്ധ ഇതിലേക്ക് മാറ്റുകയും ചെയ്യുക.

പട്ടേൽ നടപ്പിലാക്കിയ വിവാദ നടപടികളിൽ ചിലത് :-


  1. ബീഫ് നിരോധനം :- ദ്വീപ് നിവാസികളുടെ പ്രധാന ഭക്ഷണ വിഭവമാണ് ബീഫ്. അത് നിരോധിക്കുകയും സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കുകയും ചെയ്തു.
  2. പൗരത്വ ബില്ലിനെതിരെ, മോഡിക്കെതിരെ സ്ഥാപിച്ചിരുന്ന ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യുകയും അവ സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
  3. ലക്ഷദ്വീപ് ഗുണ്ടാ ആക്റ്റ് : വിശദാംശങ്ങൾ മുൻപ് പറഞ്ഞിരുന്നു.
  4. തീരപ്രദേശത്തെ മത്സ്യ തൊഴിലാളികളെ കുടിയിറക്കുവാൻ ആരംഭിച്ചു.
  5. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ അടക്കമുള്ള മത്സ്യബന്ധന സാമഗരികൾ സൂക്ഷിച്ചിരുന്ന ഷെഡുകൾ പൊളിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
  6. ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റെഗുലേഷൻ: ഇതിൻ പ്രകാരം, ലക്ഷദ്വീപ് അഡ്മിനിസ്റ്ററേഷന്, ഏതൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും നഷ്ടപരിഹാര തുക കൊടുക്കാതെ പോലും ഏറ്റെടുക്കുവാനുള്ള അധികാരം അതോറിറ്റിക്ക് നൽകുന്നു. കൂടാതെ അവിടുത്തെ പൊതുമരാമത്ത് കരാറുകളിൽ, ദ്വീപ് നിവാസികൾക്ക് പങ്കെടുക്കാനാവാത്ത വിധത്തിലുള്ള നിബന്ധനകൾ ഉൾപ്പെടുത്തി.
  7. ലക്ഷദ്വീപിന്റെ ഭരണകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന District Panchyat Chief Councillor ന്റെയും സഭയുടെയും അധികാരം റദ്ദാക്കി.
  8. അങ്കൺവാടികൾ പൂട്ടി
  9. കോവിഡ് പ്രോട്ടോക്കോളിലെ മാറ്റം: ഒറ്റ കോവിഡ് കേസ് പോലുമില്ലാത്ത രാജ്യത്തെ ഏക ഗ്രീന്‍ സോണായിരുന്നു ജനുവരി പകുതി വരെ ലക്ഷദ്വീപ്. എന്നാല്‍ ഇന്നങ്ങനെയല്ല സ്ഥിതി. കേസ് പോസിറ്റിവിറ്റി നിരക്കിൽ നിലവിൽ രാജ്യത്ത് ഒന്നാമതാണ് ലക്ഷദ്വീപ്. ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ ഇതുവരെ 6611 പേര്‍ രോഗബാധിതരായി. അവിടുത്തെ കോവീഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയതിന്റെ അനന്തരഫലമായിരുന്നു അത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ൽ എത്തുകയും ചെയ്തിരിക്കുന്നു. കൊച്ചിയിൽ ക്വാറന്റീനിൽ ഇരുന്നവർക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നൽകിയിരുന്ന നിയന്ത്രണങ്ങൾക്ക്‌ ഇളവുകളനുവദിച്ചതാണ് ഈ ദുരവസ്ഥക്ക് കാരണം. ആവശ്യത്തിന് ആശുപത്രി സംവിധാനം പോലും ഇല്ലാത്ത, ചികിത്സക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ്‌ നിവാസികളെ വല്ലാതെ ഭയാശങ്കയിലാക്കിയിട്ടുണ്ട്‌ ഈ മഹാമാരി.
  10. മദ്യനിരോധനം എടുത്ത് കളയുകയും മദ്യശാലകൾക്ക് അനുവാദം നൽകുകയും ചെയ്തു. ദ്വീപ് നിവാസികൾക്ക് മദ്യം നിഷിദ്ധമായിരുന്നു, അതവരുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്. ദ്വീപിലെ പരമ്പരാഗത നിവാസികൾ ആയത് കൊണ്ട് ലക്ഷദ്വീപുകാർ പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരാണ്. നമ്മുടെ അട്ടപ്പാടിയിൽ ഉള്ളത് പോലുള്ള ഒരു കാര്യമാണ് അവിടത്തെ മദ്യ നിരോധനം.
  11. പഞ്ചായത്ത് റെഗുലേഷൻ ആക്റ്റ്
  12. ദ്വീപിലെ സർക്കാർ ഓഫീസുകളിലെ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പുറത്താക്കി.
  13. 2 കുട്ടികളിൽ കൂടുതലുള്ളവർക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യരാക്കി : ദ്വീപിൽ 80000 ത്തോളം നിവാസികൾ മാത്രമേ ഉള്ളൂ. ഇവിടുത്തെ ജനന നിരക്ക് (1.4), ദേശീയ ജനന നിരക്കിനേക്കാളും ( 2.2) കുറവാണ്. ഭൂരിപക്ഷം മുസ്ലീം ജനവിഭാഗം ആയതിനാൽ, അവർ അവിടെ പെറ്റ് പെരുകുന്ന എന്ന പൊതുബോധം കൊണ്ടുവരുക എന്നതായിരുന്നു ഉദ്ദേശം.
  14. തന്റെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്തവരെ ജോലിയിൽ തരം താഴ്തി.
  15. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, എല്ലാ സഹപ്രവർത്തകർക്കും രാഖി കെട്ടുക

ഇത് ചിലത് മാത്രം , ഇനിയുമുണ്ട് ഏറെ.


ദ്വീപിൽ നിന്നും തദ്ദേശ വാസികളെ ഒഴിപ്പിച്ച്, കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകുക എന്നതാണ്, ഇവരുടെ ഗൂഡ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് തന്നെയാണ് അവർ കാശ്മീരിലും ചെയ്തത്. ഈ സംശയത്തിന് ബലം നൽകുന്നതു തന്നെയായിരുന്നു പ്രഫുൽ പട്ടേലിന്റെ ദാമനിലെ കുപ്രസിദ്ധമായ കുടിയൊഴിപ്പിക്കൽ. നാവിക സേനയിലും ലക്ഷദ്വീപ് പോലിസിലും സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായിരുന്ന രാജേഷ് കല്ലേരിലിൻെറ ലേഖനത്തിൽ അത് വിശദീകരിച്ചിട്ടുണ്ട്. അതും നമുക്കൊന്ന് പരിശോദിക്കാം.

പ്രഫുൽ പട്ടേലും ദാമനും



ദാമനും, ദിയുവും പോർച്ചുഗീസ് കോളനികളായിരുന്നു. പിന്നീട് ഇൻഡ്യൻ യൂണിയൻ ടെറിറ്ററി പ്രദേശങ്ങളായി. കേന്ദ്രം നിയമിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്ററാണ് അവിടുത്തെ പ്രധാനി. ദാമനും, ദിയുവും, നാഗർ ഹവേലിയുമൊക്കെ ചെറിയ ഡിസ്ട്രിക്റ്റുകളാണ്. അതിനാൽ അതിന്റെ ഒക്കെ അഡ്മിനസ്ട്രേറ്റർമ്മാർ IAS ഉദ്യോഗസ്ഥരാണ്. 
ആദ്യമായി ദാമനിൽ അഡ്മിനിസ്ട്രേറ്റർ പദവിയിൽ എത്തുന്ന ഒരു പൊളിറ്റിക്കൽ അപ്പോയിന്റീ അഡ്മിനിസ്ട്രേറ്റർ ഇതേ പ്രഫുൽ കോഡ പട്ടേൽ തന്നെയായിരുന്നു. 
വന്നിറങ്ങിയ ഉടൻ പട്ടേൽ പണി തുടങ്ങി. ആദ്യം ചെയ്തത്, ദാമന്റെ കടലിനഭിമുഖമായി കിടക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പ്രകൃതി മനോഹരമായ വാട്ടർ ഫ്രണ്ട് ഒഴുപ്പിച്ചെടുക്കുക എന്നതായിരുന്നു.

ദമനിൽ, മോട്ടാദമൻ ലൈറ്റ് ഹൗസ് മുതൽ ജംപോർ ബീച്ച് വരെ നീണ്ടുകിടക്കുന്ന, ആദിവാസി-മത്സ്യത്തൊഴിലാളി കുടുംബങ്ങൾ നൂറ്റാണ്ടുകളായി, തലമുറ തലമുറകളായി അധിവസിച്ചിരുന്ന, അവർ കരമൊടുക്കിക്കൊണ്ടിരുന്ന, അവരുടെ പരമ്പരാഗത ആവാസവ്യവസ്ഥയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ടു. 
പോകാൻ ഇടമില്ലാത്ത, കയറിക്കിടക്കാൻ സ്ഥലമില്ലാത്ത ആ ദരിദ്രനാരായണന്മാർ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരായി. ദമനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറി അവിടെ സ്ഥിരതാമസമാക്കിയ ഒരുപറ്റം ദമൻകാർ അവരുടെ എം.പി ആയിരുന്ന കീത്ത് വാസ് എന്ന ബ്രിട്ടീഷ് ജനപ്രതിനിധിക്ക് മേൽ തങ്ങളുടെ ഇന്ത്യൻ സഹോദരങ്ങൾക്ക് വേണ്ടി ഇടപെടാൻ സമ്മർദ്ദം ചെലുത്തി. പ്രശ്നത്തിന്റെ മനുഷ്യാവകാശമുഖം ബോധ്യപ്പെട്ട കീത്ത് വാസ് ദമനിലെത്തി പ്രഫുൽ ഘോട പട്ടേലുമായി ചർച്ച നടത്തി. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന, വെളുത്തവന്റെ കാലുനക്കാൻ ജനിതകപരമായി പ്രാവീണ്യമുള്ളവരുടെ പ്രത്യയശാസ്ത്രം പിൻപറ്റുന്ന പ്രഫുൽ ഘോട പട്ടേൽ കീത്ത് സായിപ്പിനെ പ്രസാദിപ്പിച്ച് തിരിച്ചയച്ചു. സായിപ്പ് തിരികേ ലണ്ടനിൽ വിമാനമിറങ്ങിയതോടെ പട്ടേൽ ഈ സ്ഥലമുൾപ്പെടുന്ന ജില്ല മുഴുവൻ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും രണ്ട് സ്കൂളുകൾ ഏറ്റെടുത്ത് താൽക്കാലിക ജയിലുകളായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട, കയറിക്കിടക്കാൻ ഇടമില്ലാത്ത നിസ്സഹായരായ ആദിവാസികളെ ജയിലിലടച്ച് അവരുടെ വീടുകൾ, തലമുറകളായി അവർ നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സകലസമ്പാദ്യങ്ങളുമടക്കം ഇടിച്ചുനിരത്തി സ്ഥലം കയ്യേറി പണ്ടാരവകയിൽ വകയിരുത്തി. ഇന്നവിടെ പട്ടേലും അയാളേക്കാൾ മുഴുത്ത സ്രാവുകളുമടങ്ങുന്ന വമ്പന്മാരുടേയും അവരുടെ ബിനാമികളുടേയും സംരംഭങ്ങൾ മുളച്ചുപൊന്തുകയാണ്. 

ആ സ്ഥലം ഇന്ന് ബിനോദ് ചൌധരി എന്ന നേപ്പാളീസ് കോടീശ്വരന്റെ CG Corp ഗ്ലോബലിന്റെ കയ്യിലാണ്. അവിടെ മുക്കുവ കുടിലുകൾ പോലെ കോട്ടേജുകൾ കെട്ടിയിട്ടിട്ടുണ്ട്. ഒരു 2 കിലോമീറ്റർ അപ്പറത്ത് ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശികൾ ചേരിയിൽ ടെന്റ് കെട്ടി താമസിക്കുന്നുമുണ്ട്.




ന്യായീകരണങ്ങൾ :-


ഇത്തിരി 'ദേശസ്നേഹവും', ഇത്തിരി 'വികസനവും', ഇച്ചിരി മുസ്ലീം വിരുദ്ധതയും തള്ളി കൊടുത്താൽ, കുറേ ന്യായീകരണ സംഘപരിവാർ കുഞ്ഞുങ്ങൾ കമിഴ്ന്നു കിടന്ന് ന്യായീകരിച്ചോളുമെന്ന് അവർക്ക് നന്നായി അറിയാം. 2021 മാർച്ചിൽ ലക്ഷദ്വീപ് മിനിക്കോയ് ദ്വീപിന് 90 നോട്ടിക്കൽ മൈൽ (166 KM) തെക്ക് പടിഞ്ഞാറായി മയക്കുമരുന്നും തോക്കുകളുമായി 3 ശ്രീലങ്കൻ ബോട്ടുകൾ പിടിച്ചിരുന്നു. ബോട്ട് പിടിക്കപ്പെട്ടത്, അന്താരാഷ്ട്ര കപ്പൽ റൂട്ടിലാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ശ്രീലങ്കക്കാരായിരുന്നു. പാക്കിസ്ഥാനിലെ ബലൂജിസ്ഥാൻ കേന്ദ്രീകരിച്ചുള്ള മാഫിയ, ഇന്ത്യൻ കടലിലൂടെ ശ്രീലങ്കയിലേക്കും ഇന്ത്യയിലേക്കും മയക്കുമരുന്ന് കടത്തിയതായിരുന്നു ഈ സംഭവം. ചൈനീസ് നിയന്ത്രണത്തിലുള്ള പാക്കിസ്ഥാനിലെ ഗ്യാഥർ തുറമുഖത്തു നിന്നും ശ്രീലങ്കയിലേക്ക് മയക്കുമരുന്നും തോക്കും ശ്രീലങ്കക്കാർ, ലക്ഷദ്വീപ് കടലിലൂടെ കള്ളക്കടത്ത് നടത്തിയതിനേക്കുറിച്ചായിരുന്നു ആ വാർത്ത





   അനീഷ് പന്തലാനി






Mar 24, 2021

കേരളവും മലയാളിയുടെ പൊതുകടവും

                                                                                    Photo credit: fullfact.org

LDF സർക്കാരിന്റെ വികസന- ജനക്ഷേമ പ്രവർത്തനങ്ങളുടെ ഏത് പോസ്റ്റ് സോഷ്യൽ മീഡിയായിൽ ഇട്ടാലും, കപട നിഷ്കുകളും കോ-ലി-ബി സഖ്യത്തിന്റെ അണികളും നമ്മുടെ പൊതു കടത്തെക്കുറിച്ചുള്ള കമന്റുകളുമായി യാണ് വരാറുള്ളത് (മറ്റൊന്നും പറയാൻ ഇല്ല എന്ന വസ്തുത അവർ തന്നെ സമ്മതിക്കുന്നു എന്നതാണ് സത്യം). പിണറായി സർക്കാർ കേരളത്തിന്റെ പൊതുകടം ഭീമമായി വർദ്ധിപ്പിച്ച്, നമ്മളെ എല്ലവരെയും കടക്കെണിയിലക്ക് തള്ളിവിട്ടു എന്നതാണ് അവരുടെ പൊതുഭാഷ്യം. എന്നാൽ ഇനി അതിനെക്കുറിച്ച് ഒന്ന് പരിശോധിക്കാം എന്ന് വിചാരിച്ചു ( ഇവരോട് കണക്കുകൾ നിരത്തി സംവദിക്കുന്നതിൽ ഒരു പ്രയോജനവും ഇല്ല എന്ന ബോധ്യത്തോടു കൂടി തന്നെ).

ആദ്യമേ പറയട്ടെ, ഒരു സംസ്ഥാനത്തിന് കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രമേ കടം എടുക്കുവാൻ സാധിക്കുകയുള്ളൂ. സമ്പത് വ്യവസ്ഥ വളരുംതോറും കടം എടുക്കുവാനുള്ള പ്രാപ്തിയും വർദ്ധിക്കും. അതിനാൽ റവന്യൂ കമ്മി, ധനകമ്മി തുടങ്ങിയവയുമായി താരത്മ്യം ചെയ്ത് മാത്രമേ കടം എത്ര എന്ന് വിലയിരുത്താനാവുകയുള്ളൂ.

ആസ്തിക്കനുസരണമായി കടം എടുക്കുകയും ആ പണം വിനിയോഗിച്ച് ആസ്തികൾ വർദ്ധിക്കകയും ചെയ്യുക എന്നതാണ് ഏതൊരു കാര്യക്ഷമമായ സർക്കാരുകളും ചെയ്യുന്നത്. കടം വാങ്ങി ആസ്തിവികസനം നടത്താതെ, മറ്റ് ചിലവുകൾ നടത്തുമ്പോഴാണ്, കടം ഒരു ബാധ്യതയായി വരുന്നത്. കിഫ്‌ബി പോലുള്ള പദ്ധതികൾ കേരളത്തിൽ ആരംഭിച്ചത് ഈ പ്രശ്നം ഇല്ലാതാക്കുവാനാണ്. അതായത്, കടം എടുക്കുന്നതുക അടിസ്ഥാന സൗകര്യവികസനത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന ഉറപ്പു വരുത്തുവാൻ.

2003ൽ കേന്ദ്രം പാസ്സാക്കിയ FRBM (Fiscal Responsibility and Budget Management Act, 2003) പ്രകാരം ആഭ്യന്തരോത്പാദനത്തിന്റെ (GDP/GSDP) ഒരു നിശ്ചിതപരിധിയിൽ കൂടുതൽ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെയും പൊതുക്കടം വാങ്ങാൻ കഴിയില്ല. അതായത്, ആഭ്യന്തരോത്പാദനം വർദ്ധിപ്പിച്ചാൽ മാത്രമേ, എടുക്കാൻ കഴിയുന്ന കടത്തിന്റെ അളവും വർദ്ധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പൊതുക്കടം, സാധാരണഗതിയിൽ, ഒരു സമ്പദ്‌വ്യവസ്ഥയുടെ ശേഷിയെ കൂടിയാണ് സൂചിപ്പിക്കുന്നത്. 2020 - 21 ലെ GSP (Gross State Product) പ്രകാരം, കേരളം രാജ്യത്തെ 13-ാംമത്തെ വലിയ സാമ്പത്തിക സംസ്ഥാനമാണ്. ആളോഹരി GSP യിൽ , രാജ്യത്തെ ആറാമത്തെ വലിയ സാമ്പത്തിക സംസ്ഥാനം കൂടിയാണ് കേരളം. 2016 - 2020 കാലഘട്ടത്തിൽ , ദേശീയ സാമ്പത്തിക വളർച്ചാ നിരക്കിനേക്കാൾ കൂടിയ വളർച്ചാ നിരക്ക് കേരളം കൈവരിച്ചു. ഈ കാലഘട്ടത്തിലാണ്, കേരള സംസ്ഥാനം മറ്റൊരു കാലഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയതെന്നും ഓർക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകളുടെ Debt/GDP അനുപാതം നമുക്ക് ഒരു താരതമ്യത്തിനായി നോക്കാം.

[The debt-to-GDP ratio is a simple way of comparing a nation's economic output (as measured by gross domestic output) to its debt levels. In other words, this ratio tells analysts how much money the country earns every year, and how that compares to the money that country owes. The debt is expressed as a percentage of GDP]

ഇന്ത്യ: 72% (ഫെബ്രുവരി 2021)

കേരളം: 27.3% (FY 2020)
ഉത്തർ പ്രദേശ്: 38.1% (FY 2020)
പഞ്ചാബ്: 39.9% (FY 2020)
രാജസ്ഥാൻ: 33.6% (FY 2020)

2019 ലെ കണക്ക് പ്രകാരം ഇതിൽ ഏറ്റവും മോശം പെർഫോമൻസുള്ള സംസ്ഥാനങ്ങൾ പഞ്ചാബ്, (39. 9%), ഉത്തർപ്രദേശ് (38.1%), ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയവയാണ്.


കേരളത്തിന്റെ പൊതു കടത്തിന്റെ വാർഷിക വർദ്ധനവ്


ഇനി നമ്മുടെ പോയിന്റിലേക്ക് വരാം. 2012 മുതൽ 2020 കാലഘട്ടം വരെ, കേരളത്തിന്റെ പൊതു കടത്തിൽ ഉണ്ടായ വാർഷിക വർദ്ധനവ് നമുക്ക് പരിശോധിക്കാം. ഈ കണക്കുകൾ നിയമസഭാ രേഖകളിൽ നിന്നും എടുത്തിട്ടുള്ളതാണ്.

2012 - 13 :- 16.92 %
2013 - 14 :- 15.52 %
2014 - 15 :- 15.18 %
2015 - 16 :- 14.15 %
2016 - 17 :- 14.72 %
2017 - 18 :- 13.59 %
2018 - 19 :- 10.19 %
2019 - 20 :- 8.58 %

അതായത്, 31000 കോടി രൂപായിൽ അധികം നാശനഷ്ടമുണ്ടാക്കിയ 2018 ലെ മഹാ പ്രളയവും 2019 ലെ തുടർ പ്രളയവും ഖാഘിയും നിപ്പയും നോട്ട് നിരോധനവും GST യും കോവിഡും ലോക് ഡൗണും തുടങ്ങിയ, കേരളം ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും പ്രളയംമൂലം സംസ്ഥാനമൊട്ടാകെ തകർന്ന റോഡുകളും പാലങ്ങളും പുന:നിർമ്മിക്കേണ്ടി വന്നപ്പോഴും കോവിഡ് രോഗികൾക്ക് സൗജന്യമായി കോറന്റയിൽ സൗകര്യങ്ങളും ചികിത്സയും നൽകിയപ്പോഴും, കടമെടുക്കലിന്റെ പ്രതിവർഷവർദ്ധനവ്, കഴിഞ്ഞ UDF ഭരണകാലത്തേക്കാളും വളരെ അധികം കുറക്കുവാൻ ഈ സർക്കാരിന് സാധിച്ചു എന്നതാണ് വസ്തുത. ഈ കാലഘട്ടത്തിൽ തന്നെയാണ് , വീട്ടില്ലായിരുന്ന രണ്ടരലക്ഷത്തിൽപരം കുടുംബങ്ങൾക്ക് സർക്കാർ വീട് പണിത് കൊടുത്തത് എന്നും കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഹൈടെക്കാക്കി ഉയർത്തിയത് എന്നും ഇവിടുത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടതെന്നതും നാം കൂട്ടി വായിക്കണം. കേന്ദ്രം, കേരള സർക്കാരിന് നൽകാനുണ്ടായിരുന്ന GST കുടിശിക, നൽകാതിരുന്നതും ഈ കാലഘട്ടത്തിൽ തന്നെ ആയിരുന്നു.

ഒന്ന് കൂടിയുണ്ട് , കഴിഞ്ഞ UDF ഭരണത്തിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 4.9 % ആയിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടങ്ങളിലും ഈ സർക്കാരിന്റെ ഭരണത്തിൽ സാമ്പത്തിക വളർച്ച 5.9 % ആയി ഉയർന്നു.

ഇനി, കോ-ലി-ബി യിലെ "ബി" കാർക്കുള്ളതാണ്.

റിസർവ്വ് ബാങ്കിലെ കരുതൽ ധനത്തിൽ കൈവെച്ചും BPCL പോലുള്ള ലാഭത്തിലുള്ള സ്ഥാപനങ്ങൾ വരെ വിറ്റും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തകിടം മറിച്ച കേന്ദ്ര സർക്കാരിന്റെ സ്തുതിപാടകരാണ് ഈ ടീം.

ഇന്ത്യയുടെ പൊതുകടം ഇപ്പോൾ 555 ബില്യൺ ഡോളറിന് മുകളിലാണ്. 2020 മാർച്ചിലെ കണക്കനുസരിച്ച് രാജ്യത്തിന്റെ GDP യുടെ 20.6% ആയിരുന്ന പൊതുകടം 2020 ജൂണിൽ 21.8 % ആയി ഉയർന്നു എന്ന് പറയുമ്പോൾ, രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ഏതൊരു വ്യക്തിക്കും മനസിലാവും.

2018 - 19 കാലഘട്ടത്തിൽ മാത്രം നമ്മുടെ രാജ്യത്തിന്റെ പൊതു കടത്തിന്റെ പലിശ മാത്രം നൽകിയത് 5.75 ലക്ഷം കോടി രൂപാ ആയിരുന്നു. ഒരു വർഷംകൊടുക്കുന്ന ഈ പലിശ മാത്രം, രാജ്യത്തിന്റെ മൊത്തവരുമാനത്തിന്റെ 40% വരും.

2018 - 19 കാലയളവിൽ, രാജ്യം കടം എടുത്ത തുക 6.24 ലക്ഷം കോടി രൂപായായിരുന്നു. അതായത് കടം എടുത്ത 6.24 ലക്ഷം കോടി രൂപയിൽ 5.75 ലക്ഷം കോടി രൂപായും ചിലവഴിച്ചത് പലിശ കൊടുക്കാൻ മാത്രമെന്ന് അർത്ഥം.

ഇന്ന് നമ്മൾ ചെലവാക്കുന്ന പണമാണ് നാളെ നമ്മുടെ നാടിന്റെ വികസനത്തിന് അടിത്തറയിടുന്നത്. കടമെടുത്താൽ, നാളെ അത് തിരിച്ചു കൊടക്കുവാൻ പാകത്തിന് നമ്മുടെ സമ്പദ് വ്യവസ്ഥയെ വളർത്തുന്നുണ്ടോ എന്നതാണ് പ്രധാനം. അടിസ്ഥാന സൗകര്യവികസനത്തിലൂടെ സാധ്യമാക്കുന്നതും അത് തന്നെയാണ്.



- അനീഷ് പന്തലാനി

Feb 22, 2021

കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയുടെ 41 % സംസ്ഥാന സർക്കാരിനാണോ കിട്ടുന്നത്?

പമ്പുകളിൽ പെട്രോൾ വില നിർണ്ണയിക്കുന്നതെങ്ങനെ?

എഴുത്ത്: ദീപക് പാച്ച

പമ്പുകളിൽ ഈടാക്കുന്ന പെട്രോൾ/ഡീസൽ വില മനസ്സിലാക്കുന്നതിനു വിതരണത്തിനായി പമ്പുകളിൽ എത്തുന്നതിനു മുന്നേ പെട്രോൾ ഉൽപ്പാദനം കടന്നു പോകുന്ന ഘട്ടങ്ങളെ കുറിച്ച് മനസ്സിലാക്കണം.അത് ചുരുക്കത്തിൽ ഇങ്ങനെയാണ്. 

1. അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും സർക്കാർ ഏജൻസികൾ ക്രൂഡ് ഓയിൽ വാങ്ങുന്നു

2.  ക്രൂഡ് ഓയിൽ കപ്പൽ വഴി ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നു

3. തുറമുഖങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ റിഫൈനറികളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു

4. റിഫൈനറികൾ ക്രൂഡ് ഓയിലിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ വേർതിരിച്ചു എടുക്കുന്നു

5. റിഫൈനറികളിൽ നിന്നും ഇത് ഡീലർമാരുടെ വിവിധ പെട്രോൾ പമ്പുകളിലേക്ക് എത്തിക്കുന്നു.

അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലയും അത് നമുക്ക് ഉപയോഗിക്കാൻ പാകത്തിൽ നമ്മുടെ പെട്രോൾ പമ്പുകളിൽ എത്തുന്നതിനു മുൻപുള്ള മേൽപറഞ്ഞ ഓരോ ഘട്ടത്തിലും പങ്കാളികളാകുന്ന ഏജൻസികളുടെ ഉൽപ്പാദന ചിലവും ലാഭവും പിന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയും ചേർന്നതാണ് നമുക്ക് ലഭിക്കുന്ന പെട്രോളിന്റെ/ഡീസലിന്റെ വില.

ക്രൂഡ് ഓയിലിൽ നിന്നും നമുക്ക് ഏതാണ്ട് 1500 ഓളം ഉൽപ്പന്നങ്ങൾ വേർരിച്ചെടുക്കാം. ഇന്ത്യൻ കമ്പനികൾ തന്നെ 150 ഓളം ഉൽപ്പന്നങ്ങൾ വേർതിരിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഒരു ബാരൽ ക്രൂഡിൽ നിന്നും വിവിധ ഉൽപ്പന്നങ്ങൾ വേർതിരിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഓരോ ഉൽപ്പന്നങ്ങളുടെയും അളവ് വ്യത്യസ്തമാണ്. ഇത് ക്രൂഡിന്റെ ഗുണമേന്മ അനുസരിച്ചു മാറുകയും ചെയ്യും.  ഇന്ത്യൻ ഓയിൽ കമ്പനികൾ ഒരു ബാരൽ ക്രൂഡ് ഓയിലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഉൽപ്പന്നങ്ങളുടെ കൃത്യമായ അളവ് ലഭ്യമല്ല. നമുക്ക് ലഭ്യമായ വിവരം അനുസരിച്ചു അമേരിക്കൻ ഓയിൽ കമ്പനികൾ ഒരു ബാരൽ ക്രൂഡ് ഓയിലിൽ നിന്നും (159 ലിറ്റർ)  ഏകദേശം  70-75  ലിറ്റർ പെട്രോളും 35-45   ലിറ്റർ ഡീസലുമാണ് ശുദ്ധീകരിച്ചെടുക്കുക.

ഒരു കാര്യം വ്യക്തമാണ്, ഒരു ലിറ്റർ ക്രൂഡ് ഓയിലിൽ നിന്നും നമുക്ക് ഒരിക്കലും ഒരു ലിറ്റർ പെട്രോൾ ലഭ്യമാകില്ല. അതുകൊണ്ട് പല കണക്കുകളിലും കാണും പോലെ ഇന്ത്യൻ മാർക്കറ്റ് അനുസരിച്ചുള്ള ഒരു ലിറ്റർ ക്രൂഡ് ഓയിലിന്റെ വില പെട്രോളിന്റെയും ഡീസലിന്റെയും വില നിർണ്ണയിക്കുന്നതിൽ അടിസ്ഥാന വിലയായി കണക്കാക്കുന്നത് ശരിയല്ല. പക്ഷെ റിഫൈനറികളിൽ എത്തുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച്‌ , അതിന്റെ യാത്ര ചിലവും ലാഭവും എല്ലാം കൂട്ടി എണ്ണ ഉൽപ്പാദന കമ്പനികൾ പെട്രോൾ/ ഡീസൽ ഡീലർമാർക്ക് കൊടുക്കുന്ന വില നമുക്ക് അറിയാം. അതിനെ അടിസ്ഥാന വിലയായി കണക്കാക്കാം. 2021 ജനുവരി 1 ലെ ഡൽഹിയിലെ പെട്രോൾ/ഡീസൽ വില പ്രകാരം നമുക്കീ കണക്ക് വിശദമായി ഒന്ന് പരിശോധിക്കാം.

അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനറികളിൽ എത്തിച്ചു ശുദ്ധീകരിച്ചു എണ്ണ കമ്പനികൾ ഒരു ലിറ്റർ പെട്രോൾ    27 രൂപ 70   പൈസ എന്ന നിരക്കിൽ പെട്രോൾ പമ്പുകൾക്ക് കൊടുക്കുമ്പോൾ അത് ഉപഭോക്താക്കൾക്ക് കിട്ടുന്നത് 83 രൂപ 70 പൈസയ്ക്കാണ്. റിഫൈനറികളിൽ നിന്നും പെട്രോൾ പമ്പുകളിലേക്ക് എത്തുമ്പോൾ വില കൂടുന്നതെങ്ങനെ എന്ന് വിശദമാക്കുന്നതാണ് പട്ടിക 2 ലെ കണക്കുകൾ.

മേപ്പറഞ്ഞ പട്ടികയിൽ കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണ്, പക്ഷെ സംസ്ഥാന സർക്കാരുകളുടെ നികുതി (VAT) ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ് (മേൽകൊടുത്ത ഉദാഹരണത്തിൽ ഡൽഹിയിലെ കണക്കാണ്). അതുകൊണ്ടാണ് പല നഗരങ്ങളിലും പെട്രോൾ ഡീസൽ വിലയിൽ നേരിയ വ്യത്യാസം ഉള്ളത്.  

ക്രൂഡ് ഓയിൽ വില ഇത്രയും കുറവാണ് എന്നിരിക്കെ എങ്ങനെയാണ് പെട്രോൾ പമ്പുകളിൽ ഇന്ധനങ്ങൾക്ക് തീ വിലയാകുന്നത് എന്ന് ഇപ്പോൾ മനസ്സിലായല്ലോ. ഒരു ലിറ്റർ ക്രൂഡ് ഓയിലിന്റെ വിലയേക്കാൾ കൂടുതലാണ് അതിനു കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.


മോദിഭരണത്തിൽ പെട്രോൾ വിലക്ക് എന്താണ് സംഭവിച്ചത്?

ഇന്ധന വില വർദ്ധനവ് ആയിരുന്നു കഴിഞ്ഞ യു.പി.എ. സർക്കാരിനെതിരെ ബി.ജെ.പി. ഉയർത്തിയ പ്രധാന വിമർശനങ്ങളിൽ ഒന്ന്. അധികാരത്തിൽ എത്തിയാൽ കുറഞ്ഞ വിലയിൽ പെട്രോളും ഡീസലും ലഭ്യമാക്കുമെന്ന് ബി.ജെ.പി. നേതാക്കളെല്ലാം അക്കാലത്തു പ്രസംഗിച്ചതുമാണ്.

2014 മെയ് മാസത്തിൽ മോദി അധികാരത്തിൽ വരുമ്പോൾ തലസ്ഥാന നഗരിയായ ഡൽഹിയിലെ പെട്രോൾ വില 71.5 രൂപയും ഡീസൽ വില 57.3 രൂപയുമായിരുന്നു. ഈ കുറിപ്പ് എഴുതുന്ന  2021 ഫെബ്രുവരി 16 ൽ ഡൽഹയിലെ പെട്രോൾ വില 89.3 രൂപയും ഡീസൽ വില 79.35 രൂപയുമാണ്. ഏഴുവർത്തിനുള്ളിൽ പെട്രോളിയം പോലെയൊരു നിത്യോപയോഗ സാധനത്തിന്റെ വിലയിൽ ഇത്രയും വലിയ വർദ്ധനവ് എന്നത് താങ്ങാൻ ആവാത്തതാണ്. പക്ഷേ കേന്ദ്ര സർക്കാരിന്റെ ചൂഷണം ബോധ്യപ്പെടണമെങ്കിൽ ഈ കാലയളവിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിൽ എന്ത് വ്യത്യാസം വന്നു എന്ന് കൂടി പരിശോധിക്കണം.

കഴിഞ്ഞ പത്ത് വർഷക്കാലത്തെ ക്രൂഡ് ഓയിലിന്റെ വർഷാരംഭത്തിലെ വിലയാണ് പട്ടിക 3 ൽ കൊടുത്തിരിക്കുന്നത്. അതായത് 2014 ൽ മോദി അധികാരത്തിൽ വരും മുൻപ് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് 0.6  USD ആയിരുന്നു വിലയെങ്കിൽ  ഇന്ന്   0.3 USD മാത്രമാണ് ക്രൂഡ് ഓയിൽ വില. അതായത് മോദിക്കാലത്ത് അന്താരാഷ്ട്ര ക്രൂഡ് വില ഏതാണ്ട് പകുതിയായി. പക്ഷെ പെട്രോൾ വില കുറഞ്ഞില്ല എന്ന് മാത്രമല്ല ഗണ്യമായി കൂട്ടുകയും ചെയ്തു. ഒരു കേന്ദ്രമന്ത്രിയുടെ പരിഹാസ്യമായ പ്രസ്താവന പോലെ അന്താരാഷ്ട്ര മാർക്കറ്റിലെ കുറവിന്റെ ഒരു നിശ്ചിത ശതമാനമാണ് കേന്ദ്ര സർക്കാർ കൂട്ടിക്കൊണ്ടിരിക്കുന്നത്.

2014 ൽ മോദി അധികാരത്തിൽ വന്നതിനു ശേഷം പെട്രോളിയം ഉൽപ്പന്നങ്ങളുടെ കേന്ദ്ര സംസ്ഥാന നികുതിയിൽ ഉണ്ടായ വർദ്ധനവാണ് പട്ടിക 4 ൽ. കേന്ദ്ര നികുതി കഴിഞ്ഞ ഏഴു കൊല്ലം കൊണ്ട് മൂന്നര ഇരട്ടിയായായാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്.


സംസ്ഥാന സർക്കാരുകൾക്ക് നികുതി കുറച്ചു കൂടെ എന്ന് കേന്ദ്ര സർക്കാരിന്റെ ഈ തീവെട്ടിക്കൊള്ളയെ മറച്ചു പിടിക്കാൻ ചിലരൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. GST നിലവിൽ വന്നതിനു ശേഷം സംസ്ഥാന സർക്കാരുകൾക്കുള്ള നേരിട്ടുള്ള ചുരുക്കം നികുതി വരുമാനങ്ങളിൽ ഒന്നാണ് പെട്രോളിന്റെ മുകളിലെ VAT. സംസ്ഥാന സർക്കാരുകൾക്ക് അർഹതപ്പെട്ട GST വിഹിതം പോലും കൃത്യമായി കൊടുക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരുള്ളപ്പോൾ ഈ നികുതി വരുമാനം കൂടി ഇല്ലാതാക്കുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ ബാധ്യതയാകും. കൂടാതെ സംസ്ഥാന VAT അടിസ്ഥാന വിലയുടെ നിശ്ചിത ശതമാനമാണ്. കേന്ദ്ര സർക്കാർ അവരുടെ നികുതി കുറച്ചാൽ സ്വാഭാവികമായും VAT ഉം കുറയും. അതിനു അവർ തയ്യാറല്ല എന്നതാണ് പ്രശ്‌നം. 

കേന്ദ്ര നികുതിയുടെ 41 % സംസ്ഥാന സർക്കാരിനല്ലേ കിട്ടുന്നത്?

കേന്ദ്രം അമിതമായി ഈടാക്കുന്ന എക്സൈസ് നികുതിയുടെ (മുകളിലെ കണക്കിൽ 32 രൂപ) 41  %, അതായത് ഏകദേശം 13  രൂപ സംസ്ഥാന സർക്കാരുകൾക്കാണ് എന്നാണ് ഒരു കൂട്ടർ പ്രചരിപ്പിക്കുന്ന ഇപ്പോഴത്തെ നുണ.  15 മത് ഫിനാൻസ് കമ്മീഷൻ നിർദ്ദേശ പ്രകാരം കേന്ദ്ര നികുതിയുടെ 41% സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന നിർദ്ദേശമുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് ഈ നുണ പ്രചാരണം. പക്ഷേ ആ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സെസ്സ് / Additional Excersie duty ഒഴികെയുള്ള കേന്ദ്ര നികുതിയുടെ 41% മാത്രമേ സംസ്ഥാനങ്ങൾക്ക് പങ്കിട്ടു കൊടുക്കേണ്ടതുള്ളൂ. അപ്പോൾ കേന്ദ്രം ഈടാക്കുന്ന ഈ 32 രൂപയിൽ എത്രയാണ് സെസ്സിലും Additional Excersie duty യിലും വരുന്നത്?

ഇക്കാര്യം മനസ്സിലാക്കാൻ Petroleum Planning & Analysis Cell ന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പട്ടിക 5 നോക്കിയാൽ മതി. അതായത് കേന്ദ്ര നികുതിയിൽ 18 രൂപ Road and infrastructure Cess ഉം, 11  രൂപ  Special Additional Excise Duty യും 2.5 രൂപ Agriculture Infrastructure & Development Cess (AIDC) മാണ്. അതിൽ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. അതായത് 32  രൂപയിൽ ഒരു രൂപ നാല്പത്  പൈസമാത്രമാണ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ടത്. ഇതിന്റെ 41% മാണ് സംസ്ഥാനങ്ങൾക്ക് കിട്ടുക. കേന്ദ്ര സർക്കാർ അടുത്ത കാലത്ത് ഗണ്യമായി കൂട്ടി കൊണ്ടിരിക്കുന്നത് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ടാത്ത സെസ്സാണ് എന്ന് മനസ്സിലാക്കണം.


ഇവിടെ തീർന്നില്ല, മറ്റൊരു പ്രധാനപ്പെട്ട വസ്തുത, സെസ്സ് കഴിച്ചുള്ള കേന്ദ്ര നികുതിയുടെ ഈ 41  % എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായോ അവരുടെ പെട്രോൾ ഉപഭോഗത്തിന്റെ തോതനുസരിച്ചോ അല്ല വിതരണം ചെയ്യുന്നത്. അത് വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും ഫിനാൻസ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പതിനഞ്ചാം ഫിനാൻസ് കമ്മീഷൻ പ്രകാരം അതിങ്ങനെയാണ് (i) 45% for the income distance, (ii) 15% for the population in 2011, (iii) 15% for the area, (iv) 10% for forest and ecology, (v) 12.5% for demographic performance, and (vi) 2.5% for tax effort.

ഇതുപ്രകാരം ഓരോ സംസ്ഥാനത്തിനും കിട്ടുന്ന വിഹിതമാണ്  പട്ടിക 6 ൽ കൊടുത്തിരിക്കുന്നത് . കേന്ദ്രം  പിരിക്കുന്ന നികുതിയിൽ നിന്നും സെസ്സ്കുറിച്ചുള്ള തുകയുടെ 41% സംസ്ഥാനങ്ങൾക്ക് വീതിക്കുമ്പോൾ നമ്മുടെ കേരളത്തിന് അതിൽ നിന്നും കിട്ടുന്നത് 0.8%മാണ്. അതായത് ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം 32രൂപ പിരിക്കുമ്പോൾ മേൽ സൂചിപ്പിച്ചത് പോലെ അതിൽ സംസ്ഥാന സർക്കാരുകൾക്ക് അവകാശപ്പെട്ട 1.4 രൂപയിൽ കേരളത്തിന് ലഭിക്കുക 1 പൈസയാണ്. ഈ കണക്കിലാണ് ചിലർ വെള്ളം ചേർത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തേക്കാൾ വരുമാനം കിട്ടുന്നു എന്ന് നുണപറയുന്നത്.


നമ്മുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന് എന്താണ് വില?

ലോകത്തെ മറ്റു രാജ്യങ്ങളിലെ പെട്രോൾ വിലയുമായി നമ്മുടെ വിലയെ താരതമ്യം ചെയ്യുന്നതിൽ ചെറിയ യുക്തിരാഹിത്യമുണ്ട്. വെനുസ്വലയിൽ ഒരു ലിറ്റർ പെട്രോളിന് നമ്മുടെ ഒന്നര രൂപ മാത്രമേ ഉള്ളൂ. ആ രാജ്യത്ത് അത്രയ്ക്കും എണ്ണ ശേഖരമുണ്ട്. പക്ഷെ നമ്മുടേത് പോലെ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന നമ്മുടെ അയൽ രാജ്യങ്ങളിലെ പെട്രോൾ വിലയുമായി താരതമ്യം ചെയ്യുന്നത് നമ്മുടെ സർക്കാർ ചുമത്തുന്ന നികുതിയുടെ വലിപ്പം മനസ്സിലാക്കാൻ സഹായിക്കും. statisticstimes.com എന്ന വെബ്‌സൈറ്റ് പ്രകാരം 2020 ഡിസംബർ 17 അനുസരിച്ചുള്ള നമ്മുടെ അയൽ രാജ്യങ്ങളുടെ പെട്രോൾ വില ഇന്ത്യൻ രൂപയിൽ എത്രയാണ് എന്നതാണ് പട്ടിക 7 ൽ കൊടുത്തിരിക്കുന്നത്.  നമ്മുടെ രാജ്യത്തെക്കാൾ മോശം സാമ്പത്തിക സ്ഥിതിയുള്ള അയൽ രാജ്യങ്ങളിൽ പലതും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ചൈനയും പെട്രോളിന് നമ്മുടെ രാജ്യത്തെക്കാൾ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്.

(2020 ലെ കണക്ക് പ്രകാരം നമ്മുടെ പ്രതിശീർഷ വരുമാനം (Per Capita Income) 1333 ഡോളറാണ്. ചൈനയുടേത് 10839 ഡോളറും)


സർക്കാർ എന്തിനാണ് ഇങ്ങനെ പെട്രോൾ വില കൂട്ടുന്നത്?

രണ്ടുവിധത്തിലാണ് പെട്രോള്‍ വില വര്‍ദ്ധനവില്‍ സാധാരണക്കാരെ സര്‍ക്കാരും എണ്ണകമ്പനികളും ചേര്‍ന്ന് ചൂഷണം ചെയ്യുന്നത്.

 1) അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവിന്‍റെ മെച്ചം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തവിധം വില നിര്‍ണ്ണയാധികാരം എണ്ണക്കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നു

2) അതെ സമയം സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും മേലുള്ള നികുതിയും കുത്തനെ കൂട്ടുന്നു.

(ഉദാഹരണത്തിന് ക്രൂഡ് ഓയിലിന് ബാരലിന് 100 ഡോളര്‍ ഉള്ളപ്പോള്‍ എണ്ണക്കമ്പനികള്‍ പമ്പുകള്‍ക്ക് പെട്രോള്‍ നല്‍കിയത് ലിറ്ററിന് 25 രൂപ എന്ന നിരക്കിലും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയ നികുതി 20 രൂപയും ആയിരുന്നെങ്കില്‍ ക്രൂഡ് ഓയിലിന്‍റെ വില  50 ഡോളര്‍ ആയി കുറയുമ്പോഴും എണ്ണകമ്പനികള്‍ പമ്പുകള്‍ക്ക് നല്‍കിയിരുന്ന വില തത്തുല്യമായി കുറക്കുന്നില്ല. സര്‍ക്കാര്‍ ആണെങ്കില്‍ നികുതി 30 രൂപയാക്കി കൂട്ടുകയും ചെയ്യുന്നു)

പെട്രോളിന്റെ നികുതി കുത്തനെ കൂട്ടിയ ഈ കാലയളവിൽ കോർപറേറ്റുകളുടെ നികുതി കുത്തനെ കുറക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. 2019 സെപ്തംബറിൽ നേരത്തെ 30 % ആയിരുന്ന കോർപറേറ്റ് കമ്പനികളുടെ നികുതി 22% ആക്കി സർക്കാർ ചുരുക്കി. കോർപ്പറേറ്റ് നികുതി 8 % കുറച്ചത് വഴി സർക്കാർ ഖജനാവിലേക്ക് എത്തേണ്ട അതിസമ്പന്നരുടെ കോടിക്കണക്കിനു രൂപയാണ് സർക്കാർ തള്ളിക്കളഞ്ഞത്.. കോർപറേറ്റുകളിൽ നിന്നും Direct Tax വഴി പിരിച്ചെടുക്കേണ്ട നികുതിയിൽ ഇളവ് നൽകുക വഴി ഉണ്ടാകുന്ന വരുമാനത്തിലെ കുറവ് സർക്കാർ നികത്തുന്നത് സാധാരണക്കാരുടെ മേലുള്ള Indirect Tax കൂട്ടുക വഴിയാണ്. ഈ Indirect Tax വരുമാനം കൂട്ടുന്നതിനുവേണ്ടിയാണ് പെട്രോളിന്റെ മുകളിൽ അമിത നികുതി കേന്ദ്ര സർക്കാർ ചുമത്തുന്നത്.


2019–20 കാലയളവിൽ direct tax ൽ നിന്നുള്ള വരുമാനം GDP യുടെ 5.2% ആയിരുന്നത് 2020–21 കാലയളവിൽ അത് 4.7% ആയി കുറഞ്ഞു. അതെ സമയം ഈ കാലയളവിൽ indirect tax ൽ നിന്നുള്ള വരുമാനം GDP യുടെ 4.7% ൽ നിന്നും 5.1% ശതമാനമായി വർദ്ധിച്ചു. (.. the share of direct taxes has fallen from 5.2% of the GDP in 2019–20 to 4.7% in 2020–21, while that of indirect taxes has increased from 4.7% in 2019–20 to 5.1% in 2020–21, Vol. 56, Issue No. 6, 06 Feb, 2021, EPW).

സർക്കാരിന്റെ ബഡ്ജറ്റ് രേഖകൾ പ്രകാരം മോദിയുടെ ഒന്നാം സർക്കാർ അഞ്ചു വർഷങ്ങൾ കൊണ്ട് കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകിയത് 4.32 ലക്ഷം കോടി രൂപയാണ്. 2014-15 ൽ കോർപറേറ്റ് നികുതിയിളവ്   65,067 കോടി രൂപയായിരുന്നെങ്കിൽ 2018-19 ൽ അതിൽ 1.09 ലക്ഷം കോടി രൂപയാക്കി വർദ്ധിപ്പിച്ചു. അതായത് ശരാശരി കേന്ദ്ര സർക്കാർ നികുതി വരുമാനത്തിന്റെ 7.6% മാണ് അതി സമ്പന്നർക്ക് ഇളവ് നൽകിയത്.

ഇതിന്റെ വലിപ്പം മനസ്സിലാക്കാൻ ചില കണക്കുകൾ കൂടി പറയാം. തൊഴിലുറപ്പ് പദ്ധതിക്കായി സർക്കാർ 2019-20 വർഷത്തിൽ നീക്കി വച്ചത് 60,000 കോടി രൂപയും mid-day meal പദ്ധതിക്കായി 11,000 കോടി രൂപയുമാണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനായി 56,537 കോടിയും ആരോഗ്യ-കുടുംബ പരിപാലനത്തിനായി 62,659 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിനായി 38,317 കോടി രൂപയും മാറ്റി വച്ച വർഷം അതെ സർക്കാരാണ് അതിന്റെ എത്രയോ മടങ്ങു രാജ്യത്തെ ചെറു ന്യൂനപക്ഷം വരുന്ന സമ്പന്നർക്ക് ഇളവ് ചെയ്തു കൊടുക്കുന്നത്.