നിലമ്പൂർ തിരഞ്ഞെടുപ്പിലും UDF വീണ്ടും, കേരളം പലവട്ടം ചർച്ച ചെയ്ത പെൻഷൻ ആണല്ലോ ഉയർത്താൻ ശ്രമിക്കുന്നത്. അത് വീണ്ടും സെൽഫ് ഗോൾ ആകാനാണ് സാധ്യത.
എന്തായാലും വീണ്ടും പെൻഷൻ ചർച്ചയായ സ്ഥിതിക്ക്, പെൻഷൻ്റെ നാൾവഴികളിലൂടെ ഒന്ന് പോകാം.
കർഷക തൊഴിലാളി പെൻഷൻ ആരംഭിക്കുന്നത് 1980ൽ EK നായനാർ മന്ത്രിസഭയുടെ കാലത്ത്. അന്ന് പെൻഷൻ 45 രൂപാ, 60 വയസ് കഴിയുന്ന കർഷതൊഴിലാളിക്ക് നൽകി.
1982-1987 : UDF സർക്കാർ, പെൻഷൻ ഒരു രൂപാ പോലും വർദ്ധിപ്പിച്ചില്ല.
1987 : LDF പെൻഷൻ 45 രൂപായിൽ നിന്നും 60 രൂപയായി ഉയർത്തി.
1992: UDF സർക്കാർ- പെൻഷനിൽ ഒരു മാറ്റവും വന്നില്ല
1996: LDF സർക്കാർ - പെൻഷൻ 120 രൂപാ ആക്കി ഉയർത്തി.
2001 : AK ആൻ്റണിയുടെ UDF സർക്കാർ- കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പെൻഷൻ കുടിശിക വരുത്തിയ കാലഘട്ടം. 28 മാസം പെൻഷൻ മുടങ്ങി.
2006 : LDF സർക്കാർ - പെൻഷൻ കുടിശികകൾ കൊടുത്തുതീർക്കുകയും പെൻഷൻ തുക 500 ആക്കി ഉയർത്തുകയും ചെയ്തു.
2011: UDF സർക്കാർ- പെൻഷൻ 600 രൂപായാക്കി ഉയർത്തി.' പക്ഷേ, പല പെൻഷനുകളും 9 മുതൽ 18 മാസം വരെ കുടിശിക വരുത്തിയാണ് ആ സർക്കാർ ഒഴിഞ്ഞത്.