Pages

Apr 8, 2016

വികസനത്തിറ്റെ അപ്പോസ്തോലന്മാർ : അഥവാ എട്ടുകാലി മമ്മൂഞ്ഞ്.






വികസന നായകന്മാർ ആയി സ്വയം കരുതുന്ന നമ്മുടെ UDF നേതാക്കന്മാരുടെ വികസന വിപ്ലവ project കളുടെ യഥാർത്ഥ കഥയിലൂടെ...


കണ്ണൂർ വിമാനത്താവളം

കണ്ണൂർ വിമാനത്താവളത്തിനു ആവശ്യമായ ഭൂമി മുഴുവൻ ഏറ്റെടുത്തു, വിമാനത്താവളത്തിൻറ്റെ നിർമ്മാണം ആരംഭിച്ചത് കഴിഞ്ഞ LDF ഭരണകാലത്ത് ആണ്. ഈ കഴിഞ്ഞ 5 വർഷകാലം UDF , വിമാനത്താവളത്തിൻറ്റെ പണി പൂർത്തിയാക്കാതെ നീട്ടികൊണ്ടുപോയി.. ഇതിനുവേണ്ടി കാര്യമായി ഒന്നുംതന്നെ ചെയാത്ത ഒരു മുഖ്യൻ ആണ് പണി പൂർത്തിയാകാത്ത ഈ വിമാനതാവളതി൯െ  ഉൽഘാടനം നടത്തുന്നത്.


Smart City:

2005-2006 കാലത്ത് ദുബായ് കമ്പനിയുമായി സ്മാർട്ട്സിറ്റി സ്ഥാപിക്കാൻ ഉണ്ടാക്കിയ കരാർ നമ്മളാരും മറന്നിട്ടില്ല. കൊച്ചിയിൽ സ്മാർട്ട്സിറ്റി വന്നാൽ എറണാകുളത്തോ ത്രിശുരോ കോട്ടയതോ മറ്റൊരു IT കബനിയും വരാൻ പാടില്ല,  സർകാർ ഉടമസ്ഥതയിൽ ഉള്ള, 25000 ത്തിൽ അധികം ആളുകൾ ജോലിചെയുന്ന ഇൻഫോപാർക്ക് ദുബായ് കമ്പനിക്ക് വിട്ടുകൊടുക്കുക, 250 ഏക്കറിൽ അധികം സ്ഥലം മതിയായ ഒരു നിബന്ധനയും ഇല്ലാതെ കമ്പനിക്ക് വിട്ടുകൊടുക്കുക, മുതലായ മണ്ടൻ വ്യവസ്ഥകൾ ആയിരുന്നു കരാറിൽ ഉണ്ടായിരുന്നത്. അതിനെതിരെ ശക്തമായ പ്രദിക്ഷേധം ആയിരുന്നു അന്ന് ഉയർന്നുവന്നത്.  LDF അധികാരത്തിൽ വന്നതിനു ശേക്ഷം കേരളത്തിന്ദോഷമാക്കുന്ന എല്ലാ നിബന്ധനകളും കരാറിൽ നിന്നും മാറ്റി, ടികോം കമ്പനിയെ നമ്മുടെ വഴിക്ക് കൊണ്ടുവന്നത്.  കൂടാതെ കഴിഞ്ഞ സർകാർ ആണ് കൊച്ചിപോലുള്ള പട്ടണത്തിൽ  250  ഏക്കറോളം സ്ഥലം ഏറ്റെടുത്തു സ്മാർട്ട്സിറ്റിക്ക് നൽകിയത്.

പദ്ധതികൾ നടപ്പാക്കുന്നതിൽ ഏറ്റവും വലിയ കടമ്പ സ്ഥലം ഏറ്റെടുകൽ ആണ്; അത് നിർവഹിച്ചത് LDF സർകാർ ആണ്. ഇൻഫോപാർക്ക് വിട്ടുകൊടുക്കുകയോ സമീപ ജില്ലകളിൽ പോലും IT പാർക്കുകൾ വരാൻ പാടില്ലെന്ന വ്യവസ്ഥകൾ LDF സർകാർ കരാറിൽ നിന്നും ഒഴിവാക്കി

LDF ഭരണകാലത്ത് ഉണ്ടാക്കിയ കരാർ പ്രകാരം 12.5% ഭൂമി മാത്രമേ മറ്റ് അവശ്യത്തിനു ഉപയോഗിക്കുവാൻ പാടുള്ളൂ; എന്നാൽ UDF കരാർ പ്രകാരം അത് 30% അഥവാ 75 ഏക്കറോളം സ്ഥലം മറ്റെന്തിനും ഉപയോഗിക്കാൻ കൊടുത്തിരുന്നു.

LDF കരാർ അനുസരിച്ച് 90,000 IT പ്രഫഷനളുകൾക്ക് ഇരുന്നു ജോലിചെയാൻ അവശ്യം ആയ 66 ലക്ഷം Sq Ft കെട്ടിടം നിർമിക്കണം. ഉമ്മൻചാണ്ടി ഭരിച്ച 5 വർഷക്കാലം കൊണ്ട് നിർമാണം ആരംഭിച്ചത് 6 ലക്ഷം Sq Ft കെട്ടിടത്തിറ്റെ പണി മാത്രം ആണ്; അതുതന്നെ ഇതുവരെ പൂർത്തിആയിട്ടില്ല. സ്മാർട്ട്സിറ്റി തുടങ്ങി എന്ന് കാണിക്കാൻ പണി ഒന്നുമാവാത്ത കെട്ടിടതിന്റ്റെ ഉൽഘാടനവും നടത്തി.




വിഴിഞ്ഞം

കഴിഞ്ഞ VS സർകാർ ആണ് വിഴിഞ്ഞംപോലുള്ള ജനസാന്ദ്രമായ സ്ഥലത്ത് 1000 ഏക്കറോളം സ്ഥലം നാട്ടുകാരുടെ സഹായത്തോടെ തുറമുഖതിനുവേണ്ടി ഏറ്റെടുത്തത്. തുറമുഖ പദ്ധതിക്ക് ടെണ്ടർ വിളിക്കുകയും ആന്ധ്രയിൽ ഉള്ള സൂം ഡെവലപ്പെഴ്സ് എന്ന കമ്പനിക്ക് കരാറും നൽകി. എന്നാൽ തുറമുഖതിന്റ്റെ പണി ആരംഭിക്കും എന്ന് കണ്ടപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി കേന്ദ്രത്തിൽ പോയി സോണിയ ഗാന്ധിയെയും മൻമോഹൻസിംഗ് നെയും കണ്ടു അനുമതി നൽകാതിരിക്കുവൻ സമ്മർദം സ്വാധീനം ചെലുത്തി. അതിനു പറഞ്ഞ കാരണം, സൂം ഡെവലപ്പെഴ്സ് എന്ന കമ്പനിക്ക് ചൈനീസ്‌ കമ്പനിയും ആയി പങ്കാളിത്തം ഉണ്ട് എന്നാണ്. അതുകൊണ്ട് നമ്മുടെ രഹസ്യം ചൈനകാർ ചോർത്തി എടുക്കും എന്നാണ്. എന്നാൽ സത്യം, ചൈനീസ്‌ കമ്പനികൾ നമ്മുടെ രാജ്യത്തു പല പ്രോജറ്റും ഏറ്റെടുക്കുകയും വർക്കുകൾ നടത്തുകയും ചെയുന്നുണ്ട്. അവിടെയൊക്കെ അവരുമായി കരാർ ഉണ്ടാക്കുവാൻ ഒരു കുഴപ്പവും ഇല്ല. ഉമ്മൻ ചാണ്ടിയുടെ സമ്മർധത്തിനു വഴങ്ങി അന്നു നിർമാണ അനുമതി നൽകിയില്ല.

അന്ന് പണി തുടങ്ങിഇരിന്നു എങ്കകിൽ എന്നേ പണി പൂർത്തീയകുമയിരുന്നു; അതിനു തടസം നിൽക്കുകയാണ് അന്ന് ഉമ്മൻ ചെയ്തത്. കരാർ നടപ്പിലാക്കിയിരുന്നെങ്കിൽ വിഴിഞ്ഞം കേരളത്തിന്റ്റെ തുറമുഖം ആയേനെ. എന്നാൽ ഇന്നു ഇതൊരു ആദാനി പോർട്ട്ലിമിറ്റഡ് ആയി.

വിഴിഞ്ഞത്തിനു ആകെ ചെലവു 7525 കോടി, അതിൽ 5071 കോടി മുടക്കുന്നത് സംസ്ഥാനം ആണ്. 2454 കോടി മാത്രം ആണ് ആദാനി മുടക്കുന്നത്. അതും ചുമതല്ല...500 ഏകർ ഭൂമി ആദനിക്ക് ഇഷ്ട്ടമുള്ള സംരംഭം ആരംഭിക്കാൻ വിട്ടുകൊടുക്കുകയാണ്; അതായതു ഏകദേശം 5000 കോടിയിൽ അധികം വില വരുന്ന ഭൂമി!!!. അങ്ങനെ ഇതു ആദാനിക്കു സ്വന്തം. 5071 കോടി മുടക്കുന്ന കേരളത്തിനു 40 വർഷത്തേക്ക്തുറമുഖത്തുനിന്നുള്ള വരുമാനതിന്റ്റെ 1% മാത്രമേ കിട്ടൂ. ഇടതുപക്ഷം ഇവിടെ എതിർക്കുന്നത് തുറമുഖത്തെ അല്ല...മറിച്ച്, നാണംകെട്ട കരാറിനെ ആണ്.

പൊതുമേഖല സ്ഥാപനങൾ

മുൻ UDF സർകാർ പൊളിച്ചടുക്കാൻ വെച്ച മിക്ക പൊതുമേഖല സ്ഥാപനങളും ലാഭത്തിൽ ആക്കി, ലാഭം ഉപയോഗിച്ച് പുതിയ 10 പൊതുമേഖല സ്ഥാപനങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ LDF സർകാർ 2011 പടിഇറങ്ങിയത്‌. അവയൊക്കെ വേണ്ടും നഷ്ട്ടത്തിൽ ആക്കിയതാണ് 2016 UDF സർക്കാരിൻറ്റെ നേട്ടം. 2006 മുതൽ 2011 വരെ കേരളത്തിലെ പൊതുമേഖല 1462.27 കോടി രൂപ ലാഭത്തിൽ പ്രവർത്തിപ്പിക്കാൻ LDF സർക്കാരിനു കഴിഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ 2011-2012 വർഷത്തിൽ 198.15 കോടി നഷ്ട്ടം വരുതിയതുപോലെ 2016 വരെയുള്ള 5 വർഷം കൊണ്ട് UDF 2954.47 കോടി രൂപ നഷ്ട്ടത്തിൽ ആക്കി കൊളം തോണ്ടി.  

ഇനി നിങ്ങൾ പറയൂ, ഇവരോ  വികസനത്തിറ്റെ അപ്പോസ്തോലന്മാർ???